3 മാസത്തിനിടെ 83574 പ്രവാസികൾ പുറത്തേക്ക്; സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി കൂടുതൽ മേഖലയിലേക്ക്, കുവൈറ്റ് നടപടികൾ കടുപ്പിക്കുന്നു
കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികൾക്ക് ഇരുട്ടടിയായി കുവൈറ്റിന്റെ പ്രഖ്യാപനം. കൂടുതൽ മേഖലകളിൽ സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി തൊഴിൽ വിപണിയിലേക്ക്. ഏത് പ്രവാസികൾക്ക് കനത്ത ആഘാതമാണ് നൽകുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ 3 മാസത്തിനിടെ കുവൈത്തിൽനിന്ന് 83574 പ്രവാസികൾ തൊഴിൽ നിർത്തി വരികയുണ്ടായി.
അതോടെ രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം 15 ലക്ഷം ആയി കുറഞ്ഞതായി കണക്ക്. സർക്കാർ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയും ലക്ഷ്യം നേടുന്നുണ്ട്. 3 മാസത്തിനിടെ വിവിധ സർക്കാർ ഏജൻസികളിൽനിന്ന് 2144 വിദേശികളെയാണ് ഇതിനോടകം പിരിച്ചുവിട്ടത്.
അതേസമയം സർക്കാർ മേഖലയിൽ നിലവിൽ തൊഴിൽ ശേഷിയിൽ 29% മാത്രമാണ് വിദേശികൾ ഉള്ളത്. അതിൽ 65% ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ് തൊഴിലിന് ചെയ്തു വരുന്നത്. വ്യാപാര മേഖലയിലെ തൊഴിൽ ശേഷിയായ 400909ൽ സ്വദേശികളുടെ എണ്ണം 4248 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഗാർഹിക തൊഴിൽ മേഖലയിൽ 3 മാസത്തിനിടെ 7385 പേരുടെ കുറവുണ്ടായിട്ടുണ്ട്. ആയതിനാൽ തന്നെ പ്രവാസികൾക്ക് സ്വദേശവത്കരണം കൂടുതൽ പ്രയാസം നല്കുന്നതാകുമെന്നാണ് അനുമാനം.
https://www.facebook.com/Malayalivartha