ഇന്ത്യക്കാരായ പ്രവാസികൾക്ക് കനത്ത തിരിച്ചടി; വിവിധ രംഗത്ത് മികവു തെളിയിച്ചവർക്ക് പൗരത്വം നൽകാനുള്ള ചരിത്രപരമായ തീരുമാനം കൈകൊള്ളുമ്പോൾ ചെയ്യേണ്ടത്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നൽകിയ സ്വപ്ന പ്രഖ്യാപനം, ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ടത്
യുഎഇയുടെ പുതിയ നയം ഒട്ടനവധി പ്രവാസികൾക്ക് സന്തോഷം നൽകുമ്പോൾ ഇന്ത്യക്കാർക്ക് അത് നൽകുന്നത് കനത്ത തിരിച്ചടി തന്നെയാണ്. വിവിധ രംഗത്ത് മികവു തെളിയിച്ചവർക്ക് പൗരത്വം നൽകാനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് യുഎഇ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ഇതിനായി നിയമഭേദഗതിയും കൊണ്ടു വന്നു. എന്നാൽ ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി നഷ്ടമാകുന്നതാണ്.
ആയതിനാൽ തന്നെ ഇവർ പിന്നീട് നാട്ടിലേക്ക് വരണമെങ്കിൽ വിദേശ രാജ്യത്തേക്കു പോകുമ്പോൾ ആവശ്യമായ വീസയും മറ്റും വേണ്ടി വരുന്നതാണ്. ഇങ്ങനെയുള്ളവർക്ക് ഇന്ത്യയിൽ ഒസിഐ കാർഡിന് അപേക്ഷിക്കാൻ സാധിക്കുകയും ചെയ്യും. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ എന്ന കാർഡ് ലഭിച്ചാൽ ഇന്ത്യയിൽ ജീവിതകാലം മുഴുവൻ വന്നുപോകാനുള്ള അനുമതി ലഭിക്കുന്നതായിരിക്കും. ഇതിനായി പൊലീസ് അധികൃതരെയും മറ്റും വരുന്ന വിവരം അറിയിക്കേണ്ടതായി വരികയുമില്ല. കൃഷിഭൂമിയോ പ്ലാന്റേഷനുകളോ ഒഴികെ താമസത്തിനും വാണിജ്യ ആവശ്യത്തിനും വസ്തുവകകൾ വാങ്ങാനും കാർഡ് ഉടമകൾക്ക് അവകാശമുണ്ട്. വിദ്യാഭ്യാസ കാര്യങ്ങൾക്കും എൻആർഐകൾക്ക് ഉള്ള അതേ അവകാശങ്ങൾക്ക് ഇവർക്കും ലഭിക്കുന്നതാണ്.
അതോടൊപ്പം തന്നെ മെഡിക്കൽ പ്രവേശനപരീക്ഷയ്ക്ക് ഹാജരാകാനും സാധിക്കുന്നതാണ്. ഒസിഐ കാർഡുകൾ തിരിച്ചറിയൽ കാർഡുകളായിത്തന്നെ പരിഗണിക്കുന്നതായിരിക്കും. താമസം സംബന്ധിച്ച തെളിവ് ആവശ്യമായി വന്നാൽ താമസിക്കുന്ന സ്ഥലം സംബന്ധിച്ച് നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കാമെന്നും നയം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേ സമയം വോട്ടവകാശം ഇല്ലെന്നതിനു പുറമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഒരിക്കലും സാധിക്കുന്നതല്ല. രാഷ്ട്രപതി,ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി എന്നീ പദവികൾ അലങ്കരിക്കാനും സാധിക്കില്ല. സർക്കാർ ഉദ്യോഗം നേടാനും ഒസിഐ കാർഡുള്ളവർക്ക് അനുവാദമില്ല.
https://www.facebook.com/Malayalivartha