ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യയിലേക്ക്; ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് ദുബൈയുടെ അംഗീകാരം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് വാക്സിൻ ഇന്നലെ ദുബായിലെത്തി
യൂറോപ്പ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇതാ പ്രവാസലോകവും ഇന്ത്യയിലേക്ക്. സൗദി, ഒമാൻ, കുവൈറ്റ് ഇപ്പോഴിതാ യുഎഇയും. അങ്ങനെ ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന നിമിഷം വന്നിരിക്കുന്നു. ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് ദുബൈയുടെ അംഗീകാരം ലഭിച്ചു. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച അസ്ട്ര സെനിക്ക വാക്സിനാണ് ദുബൈ ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് വാക്സിൻ ഇന്നലെയാണ് ദുബായിലെത്തിച്ചേർന്നത്.
അതേസമയം രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക വാക്സിനാണ് ഇന്ന് ദുബൈയിലെത്തിയത്. തൊട്ടുപിന്നാലെ ഇന്ത്യൻ നിർമിത വാക്സിന് അംഗീകാരം നൽകിയതായി ദുബൈ ഹെൽത്ത് അതോറിറ്റി പ്രഖ്യാപിക്കുകയുണ്ടായി. ദുബൈ ഹെൽത്ത് അതോറിറ്റി വിതരണത്തിന് അനുമതി നൽകുന്ന മൂന്നാമത്തെ വാക്സിൻ കൂടിയാകുന്നു ഇത്. നിലവിൽ ചൈനയുടെ സിനോഫാം, യു.എസ്.എയുടെ ഫൈസർ എന്നിവക്കാണ് അതോറിറ്റി അനുമതി നൽകിവന്നത്. അബൂദബി റഷ്യയുടെ സ്പുട്നിക് വാക്സിനും അംഗീകാരം ഇതോടൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ തന്നെയും ലോകർഷ്ട്രങ്ങൾ ഒന്നടങ്കം പ്രശംസിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിന് തലയെടുപ്പ് അല്പം കൂടുതലാണ്.
18 വയസ് മുതൽ 60 വയസ് വരെയുള്ള യു.എ.ഇ സ്വദേശികൾ, യു.എ.ഇയിൽ വിസയുള്ള ഇതോ പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാർ, നിത്യരോഗികൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ മുൻനിര കോവിഡ് പ്രതിരോധ രംഗത്തുള്ളവർ എന്നിവർക്കാണ് ഇന്ത്യൻ നിർമിത വാക്സിൻ നൽകുന്നതെന്നാണ് സൂചന. വാക്സിൻ ആവശ്യമുള്ളവർ ദുബൈ ഹെൽത്ത് അതോറിറ്റി മുഖേന അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha