ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; ഞായറാഴ്ച മുതൽ ഇനി രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല, ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതിനു പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി സൗദി, തിങ്കളാഴ്ച വൈകിട്ട് 6 വരെ കര ഒമാൻ അതിർത്തികൾ അടച്ചു

കഴിഞ്ഞ കുറച്ചു നാളുകളായി അപ്രതീക്ഷിത നീക്കമാണ് ഗൾഫ് മേഖലയിൽ സംഭവിക്കുന്നത്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഞായറാഴ്ച മുതൽ ഇനി രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല എന്നതാണ്. ഗൾഫ് രാഷ്ട്രങ്ങളുടെ നിലവിലെ വിളക്കുകൾ ഇപ്രകാരമാണ്.
∙സൗദി: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതിനു പിന്നാലെ വിനോദപരിപാടികൾ 10 ദിവസത്തേക്കും വിവാഹ പാർട്ടികളും കോർപറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും വിലക്കിയിരിക്കുകയാണ് . തിയറ്ററുകൾ, ഷോപ്പിങ് സെന്ററുകളിലും റസ്റ്ററന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങൾ 10 ദിവസം തുറക്കുന്നതല്ല.
∙യുഎഇ: പബ്ബുകളും ബാറുകളും അടച്ചു. ഗ്ലോബൽ വില്ലേജിലെയടക്കം ലൈവ് ഷോകളും വിനോദപരിപാടികൾ നിർത്തിവച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിയിരിക്കുകയാണ്. യുഎഇയിലേക്കു വരുന്നവർ 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം ഉണ്ടാകണം. ദുബായ് വീസക്കാർ ജിഡിആർഎഫ്എ സൈറ്റിലും മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഐസിഎ സൈറ്റിലും റജിസ്റ്റർ ചെയ്യേണ്ടതാണ്. തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്കു പ്രവേശിക്കണമെങ്കിൽ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
∙ ഒമാൻ: തിങ്കളാഴ്ച വൈകിട്ട് 6 വരെ കര അതിർത്തികൾ അടയ്ക്കുകയുണ്ടായി. കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി. ലോക്‌ഡൗൺ പരിഗണനയിൽ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാലേ വിമാനത്താവളം അടച്ചിടുകയുള്ളു.
∙ ഖത്തർ: ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിവാഹങ്ങൾ പാടില്ല. എങ്കിലും വീടുകളിലെയും മജ്‌ലിസുകളിലെയും വിവാഹച്ചടങ്ങുകൾക്കു നിയന്ത്രണങ്ങളോടെ ഇളവുണ്ട്. കളിസ്ഥലങ്ങൾ അടച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചു. 50% ശേഷിയിൽ തന്നെ ക്ലാസ്മുറി-ഓൺലൈൻ മിശ്രപഠന സംവിധാനം തുടരും.
∙ബഹ്റൈൻ: കോവിഡിന്റെ രണ്ടാം വകഭേദം കണ്ടെത്തിയതിനാൽ പ്രതിരോധം ശക്തം. റസ്റ്ററന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. അധ്യയനം ഓൺലൈനാക്കി.
https://www.facebook.com/Malayalivartha