പ്രവാസികൾക്ക് വമ്പൻ അവസരവുമായി സൗദി അറേബ്യ; തൊഴിലാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി അധികൃതർ, എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കുന്നതാണ്, പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത് മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കി, കൊറോണ വ്യാപനം നൽകിയ തിരിച്ചടികൾ പിന്നിട്ട പ്രവാസികൾ സന്തോഷത്തിലേക്ക്

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നെങ്കിലും പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. സ്വദേശിവത്കരണം കടുപ്പിക്കുന്ന ഈ വേളയിലും പ്രവാസികൾക്ക് മുൻഗണന നൽകുന്ന ഒരു തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. സൗദിയിൽ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി ഇന്നലെ മുതൽ അവസാനിച്ചു. മാത്രമല്ല, എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കുന്നതാണ്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകുകയും ചെയ്യും.
അതായത് മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കിയാണ് പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത്. സ്വകാര്യ മേഖലയിലും ആഴ്ചയിൽ രണ്ടു ദിവസം അവധിയെന്ന നിർദേശം മന്ത്രാലയം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ സ്വകാര്യ മേഖലയുടെ അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നലെ അവസാനിക്കുകയായിരുന്നു. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം എന്നത്. ഇത് നാൽപത് മണിക്കൂറായും കുറക്കാൻ നീക്കമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാൽ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നൽകേണ്ടി വരുന്നതാണ്. റമളാനിൽ 36 മണിക്കൂറെന്നത് 30 മണിക്കൂറായും കുറയുന്നതായിരിക്കും.
അതേസമയം, അന്തിമ അംഗീകാരമായാൽ സ്വകാര്യ മേഖലയിൽ 70 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികൾക്കും ഇതിന്റെ ആനുകൂല്യം നൽകുന്നതായിരിക്കും. ചുരുക്കത്തിൽ അഞ്ച് ദിവസമായി ജോലി സമയം മാറുന്നതാണ്. ആറാം ദിവസം ജോലി ചെയ്യിപ്പിച്ചാൽ അത് ഓവർടൈം ഗണത്തിലാണ് പെടുന്നത്. പഞ്ചിങ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി സമയ രേഖകൾ പോലും തൊഴിൽ കേസുകളിൽ നിർണായകമായി മാറുന്നതാണ്. പ്രസവാവധി ശമ്പളത്തോടെ ഉള്ളത് പത്തിൽ നിന്നും 14 ആഴ്ചയായും പുതിയ നീക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha