പ്രവാസികളെ നാടുകടത്താൻ ഒരുങ്ങുന്നു; കുവെെറ്റിൽ ക്വാറൻറീൻ ലംഘിച്ചവരും ലംഘിക്കുന്നവരുമായ പ്രവാസികളെ നാടുകടത്തുമെന്ന് ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി, നിയമം പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം
കുവെെറ്റിൽ ക്വാറൻറീൻ ലംഘിച്ചവരും ലംഘിക്കുന്നവരുമായ പ്രവാസികളെ നാടുകടത്തുമെന്ന് ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി മുന്നറിയിപ്പ് നൽകി. ക്വാറൻറീൻ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങി നടക്കുക. അധികൃതര്‍ നല്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരാണെങ്കില്‍ അത് മറച്ചവെച്ച് പുറത്തിറങ്ങുകയോ, ജോലിയിൽ പ്രവേശിക്കുകകയോ ചെയ്താലും ഇത് തന്നെയായിരിക്കും ശിക്ഷയെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് പിഴ ഇടാക്കുന്നതാണ്. അതായത് 500 മുതൽ 1000 ദിനാർ വരെയാണ് പിഴ ഇടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡിനെതിരെ രാജ്യം പോടാടുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വദേശികള്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് തവണ ചെറിയ ശിക്ഷകള്‍ നല്‍കി വിട്ടയക്കും. എന്നാല്‍ മൂന്നാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകാന്‍ ആണ് തീരുമാനം എന്നും ലെഫ്റ്റനൻറ് ജനറൽ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം കൊവിഡ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മന്ത്രിസഭാ തീരുമാനപ്രകാരം പരിശോധന ശക്തമാക്കി. രാത്രി എട്ടിന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് എന്‍ജിനീയര്‍ സൗദ് അല്‍ ഒതൈബി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആരോഗ്യമാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റ് ടീമിന്റെ മേധാവിയാണ് അല്‍ ഒതൈബി. അധികൃതര്‍ ഫര്‍വാനിയയില്‍ നടത്തിയ പരിശോധനയില്‍ രാത്രി 8.30 വരെ അനധികൃതമായി പ്രവര്‍ത്തിച്ച മണി എക്‌സ്‌ചേഞ്ച് ഷോപ്പ് കണ്ടെത്തുകയും നടപടിയെടുക്കുകയുമുണ്ടായി. കടകള്‍ രാത്രി എട്ടിനുമുമ്ബ് അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും ഒതൈബി പറഞ്ഞു.
https://www.facebook.com/Malayalivartha