ഒന്നനങ്ങാനാകാതെ ദുരിതത്തിൽ പ്രവാസികൾ; എംബസ്സിയുടെ ആ നിർദ്ദേശത്തിൽ പൊള്ളി പ്രവാസികൾ, ദിവസങ്ങൾ കടന്നുപോകുന്തോറും യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതം കൂടുന്നു, യു.എ.ഇയിൽ വിലക്ക് മാറുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് പ്രവാസികൾ, എന്നാൽ നാട്ടിൽ അതിനേക്കാളേറെ
കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച അപ്രതീക്ഷിത വിലക്കിൽ വലഞ്ഞ് പ്രവാസികൾ. ഇതിനുപിന്നാലെ ഓരോ ദിവസവും കഴിയുന്തോറും യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതം കൂടുകയാണ്. പ്രവാസികൾ ഏവരും പ്രതീക്ഷയോടെ നോക്കിനിന്ന ഇന്ത്യൻ എംബസിയും കോൺസുലേറ്റും കൈയൊഴിഞ്ഞതോടെ തങ്ങൾക്ക് താങ്ങാവാൻ തങ്ങൾ മാത്രമേയുള്ളൂ എന്ന മനോനിലയിലാണ് ഏവരും. ഇൻകാസ് പോലുള്ള പ്രവാസി സംഘടനകൾ സഹായഹസ്തം നീട്ടിയിട്ടുണ്ടെങ്കിലും അതൊന്നും മതിയാവില്ല ഇവരുടെ ദുരിതങ്ങൾക്ക് അറുതിയാകില്ലഎന്നതാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് യു.എ.ഇയിൽ വിലക്ക് മാറുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിൽ പകുതിയും മലയാളികളാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ചില പ്രാദേശിക കൂട്ടായ്മകളും സ്ഥാപനങ്ങളും അവരുടേതായ രീതിയിൽ സഹായം ചെയ്തുവരികയാണ്. ഭക്ഷണം എത്തിച്ചും താമസ സൗകര്യങ്ങളൊരുക്കിയും ഇവർ ഒപ്പംനിൽക്കുന്നത് പലർക്കും ആശ്വാസമായി മാറിയിരിക്കുകയാണ്. ട്രാവൽ ഏജൻസികൾ നൽകിയ പാക്കേജ് കാലാവധി ഇന്നും നാളെയുമായി തീരുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ തങ്ങണമെങ്കിൽ ദിവസവും നല്ലൊരു തുക ചെലവാകുകയും ചെയ്യും. വിസ കാലാവധി കഴിയുന്നവരും ആശങ്കയിലാണ്. വിസ പുതുക്കണമെങ്കിൽ തന്നെ ഏകദേശം 1000 ദിർഹം മുടക്കണം.
അതേസമയം, 300 ദിർഹം മുടക്കിയാൽ നാട്ടിലേക്ക് മടങ്ങാം. സൗദിയിലേക്കും കുവൈത്തിലേക്കും ഉടൻ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുന്ന അവസ്ഥയിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. അതിനാലാണ് ഇവർ ദുരിതങ്ങൾ സഹിച്ചും ഇവിടെ തന്നെ കഴിയുന്നത്. പലർക്കും യു.എ.ഇ സിം കാർഡ് ഇല്ലാത്തതിനാൽ ഹോട്ടലുകളിലെ വൈഫൈ വഴിയുള്ള വാട്സ്ആപ് ചാറ്റിങ് മാത്രമാണ് ആശ്രയിക്കുന്നത്. ഇവർക്കായി അഞ്ചോളം വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. സൗദിയിലുംകുവൈറ്റിലും എത്തിച്ചേരണമെങ്കിൽ തന്നെ ഒമാനും ബഹ്റൈനുമാണ് ആശ്രയം. എന്നാൽ അവിടെയും 14 ദിവസം തങ്ങേണ്ടി വരുന്നത് പ്രവാസികൾക്ക് തലവേദനയായി മാറുകയാണ്.
https://www.facebook.com/Malayalivartha