17,000 ത്തിലധികം തൊഴിലാളികള്‍ സൗദിയിലെ ചില ഡിസ്ട്രിക്ടുകളില്‍ തിങ്ങിത്താമസിക്കുന്നു; ചെറിയ കെട്ടിടങ്ങളില്‍ താങ്ങാനാവുന്നതിലധികം ആളുകള്‍ ഒന്നിച്ച് താമസിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി, സൗദിയില്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേക പാര്‍പ്പിട സമുച്ചയം
ഏറെ നാളായി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് സഹായഹസ്തവുമായി സൗദി അധികൃതർ. സൗദിയില്‍ പ്രവാസികള്‍ക്ക് മാത്രമായി ഒരുങ്ങുന്ന പ്രത്യേക പാര്‍പ്പിട സമുച്ചയത്തിന്റെ ഭാഗമായി മദീനയില്‍ നിമ്മിച്ച ആദ്യത്തെ മാതൃക ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് നിര്‍വഹിക്കുകയുണ്ടായി. മദീനയില്‍ 3,000 പ്രവാസി തൊഴിലാളികള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ പറ്റുന്ന ഹൗസിംഗ് പ്രൊജക്‌ട് ആണ് ഒരുങ്ങിയത്. 39,8000 ചതുരശ്ര മീറ്ററിലാണ് ചെറിയ കെട്ടിടങ്ങളുടെ രൂപത്തില്‍ താമസ സ്ഥലം ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ചികിത്സ സൗകര്യങ്ങളും വിനോദ സംവിധാനങ്ങളും മറ്റും ഒരുക്കിയിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കി.
കൊറോണ വ്യാപനത്തെ തുടർന്ന് നടത്തിവന്ന പരിശോധനയിൽ 17,000 ത്തിലധികം തൊഴിലാളികള്‍ ചില ഡിസ്ട്രിക്ടുകളില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ചെറിയ കെട്ടിടങ്ങളില്‍ താങ്ങാനാവുന്നതിലധികം ആളുകള്‍ ഒന്നിച്ച് താമസിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതിനുപിന്നാലെയാണ് ഇത്തരമൊരു ഭവന പദ്ധതി നടപ്പാക്കാന്‍ അധികൃതർ തീരുമാനിച്ചത്. മദീനയില്‍ തന്നെ അല്‍ ഉയൂന്‍, അല്‍ ഹിജ്‌റ തുടങ്ങിയ പ്രദേശങ്ങളിലും പ്രവാസികള്‍ക്കായുള്ള ഇത്തരം ഫ്‌ളാറ്റുകള്‍ ചെയ്തുവരികയാണ്. ഹിജ്‌റ എക്‌സ്പ്രസ് വേയില്‍ 250,000 ചതുരശ്ര മീറ്ററിലാണ് താമസ സ്ഥലം ഒരുങ്ങുന്നത്. ഇവിടെ 15,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha