ഏഴ് മാസത്തിന് ശേഷം പ്രവാസികൾ പറക്കാൻ ഒരുങ്ങുന്നു; നിബന്ധനകള്‍ക്കു വിധേയമായി യാത്രാവിലക്ക് നിലനില്‍ക്കുന്ന 35 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അനുമതി നൽകുമെന്ന് സൂചന, കുവൈറ്റിലെത്തിയാല്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നതാണ് സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ജനറല്‍ മുന്നോട്ടുവച്ച നിബന്ധനകളിലൊന്ന്
കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഏഴ് മാസത്തോളമായി ഇന്ത്യയുള്‍പ്പെടെ 35 രാജ്യങ്ങള്‍ക്കെതിരെ കുവൈറ്റ് പ്രഖ്യാപിച്ച യാത്രാ നിരോധനം പിന്‍വലിച്ചേക്കുമെന്ന് സൂചനയാണ് ലഭ്യമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ നല്‍കിയ ശുപാര്‍ശ ആരോഗ്യമന്ത്രാലയം പരിശോധിച്ചുവരികയാന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. നിബന്ധനകള്‍ക്കു വിധേയമായി യാത്രാവിലക്ക് നിലനില്‍ക്കുന്ന 35 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അനുമതി നല്‍കണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശം എന്നത്.
അതായത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ നിരോധനം പ്രഖ്യാപിക്കപ്പെട്ട 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുവൈറ്റിലെത്തിയാല്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം എന്നതാണ് സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ജനറല്‍ മുന്നോട്ടുവച്ച നിബന്ധനകളിലൊന്ന്. ഇതിന്റെ ചെലവ് യാത്രക്കാര്‍ തന്നെ സ്വന്തമായി വഹിക്കണം. അതുപോലെ സ്വന്തം ചെലവില്‍ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതാണ്.
ആദ്യത്തേത് കുവൈറ്റില്‍ എത്തിയ ഉടനെ വിമാനത്താവളത്തില്‍ വച്ചും രണ്ടാമത്തേത് ക്വാറന്റൈന്‍ അവസാനിക്കുന്ന വേളയിലുണാണ് നടത്തേണ്ടത്. ഇവയുടെ ചെലവും യാത്രക്കാർ സ്വന്തമായി വഹിക്കേണ്ടതാണ്. എന്നാൽ ഈ നിബന്ധനകളില്‍ നിന്ന് പ്രവാസികളായ ഗാര്‍ഹികത്തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ പ്രത്യേക യാത്രാ അനുവാദം നേരത്തേ തന്നെ ല്‍കിയിരുന്നു.
https://www.facebook.com/Malayalivartha