പ്രവാസികളെ ആശക്കയിലാഴ്ത്തി ആ പ്രഖ്യാപനം; വീണ്ടും മലക്കം മറിഞ്ഞ് കുവൈറ്റ് രംഗത്ത്, തീരുമാനത്തിൽ നിന്ന് പിന്മാറിയത് അവസാന നിമിഷം, വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് യാത്രാ നിരോധനം പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതെന്ന് അധികൃതർ
പ്രവാസികൾക്ക് തിരിച്ചടി നൽകി കുവൈറ്റ് രംഗത്ത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയ ഇന്ത്യയുള്‍പ്പെടെ 35 രാജ്യങ്ങള്‍ക്കുള്ള യാത്രാനിരോധനം ഇന്നു മുതല്‍ നീക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് കുവൈറ്റ് പിന്‍മാറിയതായി റിപ്പോർട്ട്. ഏത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ നിബന്ധനകള്‍ക്കു വിധേയമായി എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്ര പിന്‍വലിക്കുമെന്നായിരുന്നു സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ പൊടുന്നനെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് യാത്രാ നിരോധനം പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത്. സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ജനറല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചത് ഇപ്രകാരമായിരുന്നു. നിലവിലുള്ള യാത്രാ നിരോധനമാണ് അനന്തമായി നീട്ടിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ നിലവിലുള്ള യാത്രാ വിലക്ക് തുടരുന്നതായിരിക്കും. അതേസമയം, കുവൈത്തികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. ഏഴ് ദിവസം ഹോട്ടലിലും അതിനു ശേഷം ഏഴു ദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണമെന്നാണ് കുവൈത്തി പൗരന്‍മാര്‍ക്കുള്ള നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha