വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണം 77ശതമാനം കുറഞ്ഞതായി അധികൃതർ; 2020 ജനുവരി വരെയുള്ള കണക്കുപ്രകാരം 15 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോയപ്പോള്‍ 2021 ജനുവരിവരെയുള്ള വര്‍ഷം മൂന്നര ലക്ഷം യാത്രക്കാരായി കുറഞ്ഞു
കഴിഞ്ഞവര്‍ഷം ഒമാനിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണം 77ശതമാനം കുറഞ്ഞതായുള്ള കണക്കാണ് പുറത്ത് വരുന്നത്. രാജ്യത്തെ മസ്കത്ത്, സലാല, സുഹാര്‍, ദുകം എന്നീ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് വമ്പിച്ച കുറവ് രേഖപ്പെടുത്തിയത്. 2020 ജനുവരി വരെയുള്ള കണക്കുപ്രകാരം 15 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോയപ്പോള്‍ 2021 ജനുവരിവരെയുള്ള വര്‍ഷം മൂന്നര ലക്ഷം യാത്രക്കാരായി കുറയുകയാണ് ചെയ്തത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ്, ഇന്‍ഫര്‍മേഷന്‍ കേന്ദ്രം പുറത്തുവിട്ട പ്രാഥമിക വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിമാന സര്‍വിസുകളുടെ എണ്ണത്തിലും ഇക്കാലയളവില്‍ കുറവ് രേഖപ്പെടുത്തി. യാത്രക്കാര്‍ കൂടിയപ്പോള്‍ 11,316 വിമാന സര്‍വിസുണ്ടായിരുന്നു. യാത്രക്കാര്‍ കുറഞ്ഞ സമയത്ത് 3035 സര്‍വിസാണുണ്ടായിരുന്നത്.
അതോടൊപ്പം തന്നെ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് കൂടുതലായും ഒമാന്‍ വിമാനത്താവളങ്ങളിലെത്തുന്ന വിദേശികള്‍ എന്നത്. ഇവയില്‍തന്നെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍ എന്നാണ് കണക്ക്. 2021ജനുവരിവരെയുള്ള വര്‍ഷത്തില്‍ 8,135 ഇന്ത്യക്കാരാണ് ഒമാനിലെത്തിച്ചേർന്നത്. എന്നാൽ 260പേര് മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഒമാനില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്നത് മസ്കത്ത് വിമാനത്താവളത്തിലും രണ്ടാമത് സലാലയിലുമാണ്. രണ്ടിടത്തും യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.
ഇതുകൂടാതെ കോവിഡ് പടര്‍ന്നുപിടിക്കുകയും യാത്രക്ക് നിയന്ത്രണം വരുകയും ചെയ്തതാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറച്ചത്. വിമാനക്കമ്ബനികളുടെയും എയര്‍പോര്‍ട്ട് അനുബന്ധ സേവനങ്ങളുടെയും ബിസിനസുകളുടെയും വരുമാനത്തില്‍ ഇത് വലിയ ആഘാതം സൃഷ്ടിച്ചു. കോവിഡ് രണ്ടാംവരവ് രൂക്ഷമാകുകയാണെങ്കില്‍ വരുംവര്‍ഷത്തിലും സാധാരണനില കൈവരിക്കാനാവില്ലെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha