വിമാനത്താവളം വിദേശ സര്‍വീസുകള്‍ക്കായി തുറക്കുന്നു; എന്നാൽ ഇന്ത്യക്കാർക്ക് വേദനയായി മറ്റൊരു വാർത്ത, അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്സിനുകളുടെ പേരില്ല, കേന്ദ്രത്തോട് അഭ്യർത്ഥിച്ച് പ്രവാസികൾ

അടുത്ത മാസത്തോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വിദേശ സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രാസികൾ ഏവരും. എന്നാൽ പ്രവാസികളെ ആശങ്കയിലാഴ്ത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവന പുറത്ത്. രാജ്യത്ത് ഫൈസര്‍, അസ്ട്രാസെനെക്ക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കു മാത്രമേ കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുള്ളൂ എന്ന അതോറിറ്റിയുടെ അറിയിപ്പാണ് ഇപ്പോൾ ഏവരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്സിനുകളുടെ പേരില്ല എന്നതാണ് പ്രവാസികളുടെ നിരാശയ്ക്കു കാരണം.
വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ കുവൈറ്റിലേക്ക് തടസ്സമില്ലാതെ മടങ്ങാമെന്ന് കരുതി ഇന്ത്യയില്‍ വാക്സിനെടുത്ത് കാത്തിരിക്കുന്ന പ്രവാസികള്‍ നിരവധിയാണ് എന്നതും കീറാമുട്ടിയാണ്. എന്നാല്‍ ഇന്ത്യയില്‍ നല്‍കുന്ന കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയ്ക്ക് കുവൈത്ത് അംഗീകാരം നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അസ്ട്രാസെനെക്ക വാക്സിന്റെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൊവിഷീല്‍ഡ് നിര്‍മിക്കുന്നത് എന്നതിനാല്‍ തന്നെ ഖത്തര്‍ ഇതിന് അംഗീകാരം നല്‍കിയിരുന്നു. അതുപോലെ ഈ വാക്സിന് കുവൈത്തും അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഏറെ പ്രവാസികള്‍.
അതേസമയം, സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും കുവൈത്തിന് പുറത്ത് പോകണമെങ്കില്‍ അംഗീകൃത വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും രാജ്യത്ത് തിരികെ എത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല എന്നതാണ്.
ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍ക്കും രോഗമുക്തി നേടി 90 ദിവസം പൂര്‍ത്തിയാക്കാത്തവര്‍ക്കുമാണ് ഇളവ് അനുവദിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനം ഇറങ്ങിയ ഉടനെയും പിസിആര്‍ പരിശോധന നടത്തണം. ഇതിനുള്ള ഫീസ് വിമാനം പുറപ്പെടുന്നതിന് മുമ്പ് കുവൈത്ത് മുസാഫിര്‍ (Kuwaitmosafer) ആപ്പ് വഴി അടച്ചയ്ക്കണം.
https://www.facebook.com/Malayalivartha
























