മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്നവർ സൂക്ഷിക്കുക; ഭർത്താവിന്റെ ഫോൺ രഹസ്യമായി പരിശോധിച്ച ഭാര്യയ്ക്ക് പണി കിട്ടി; സംഭവം കോടതിയിലെത്തി വൻ തുക പിഴയും കിട്ടി, ഏവരെയും ഞെട്ടിച്ച് യുഎഇയുടെ ആ നയം

സമൂഹമാധ്യമങ്ങൾ ആയാലും മറ്റെന്തായാലും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന നാടാണ് യുഎഇ. അതാണ് കാലങ്ങളായി നാം കാണുന്നത്. സമൂഹമാധ്യമങ്ങൾ വഴി അപമര്യാദയായി മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ ഹീനമായ എന്ത് പ്രവർത്തിക്കും ലക്ഷങ്ങളാണ് പിഴ. പോരാത്തതിന് ജയിൽ ശിക്ഷയും. ഇതൊക്കെ കൃത്യമായി ചെയ്യുന്നതിനാൽ തന്നെയാണ് യുഎഇ ഇന്നും പലർക്കും മാതൃകയായിരിക്കുന്നത്. ഇതുകൂടാതെ അന്യന്റെ സ്വകാര്യതയിൽ കടന്നുകയറിയാലും പിടിവീഴും. അത് ഭാര്യ ആയാലും ഭർത്താവ് ആയാലും നിയമം നിയമം തന്നെയാണ്. അത്തരത്തിൽ ഏവരെയും അമ്പരപ്പിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
എന്തായാലും ഭർത്താക്കന്മാരുടെ മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്ന ഭാര്യമാർ സൂക്ഷിക്കുക, സംഭവം കോടതിയിലെത്തിയാൽ 8000 രൂപയോളം അതായത് 400 ദിർഹം ആണ് പിഴ ചുമത്തുക. ഇത്തരമൊരു കേസിൽ റാസൽഖൈമ സിവിൽ കോടതി അറബ് യുവതിക്കു 400 ദിർഹം പിഴ ചുമത്തിയിരിക്കുകയാണ്. വക്കീൽ ഫീസും കോടതി ചെലവുമടക്കം യുവതി ആകെ ഒരു ലക്ഷത്തിലേറെ രൂപ (5,431 ദിർഹം) യാണ് അടയ്ക്കേണ്ടത്.
തന്റെ മൊബൈൽ ഫോൺ ഭാര്യ രഹസ്യമായി പരിശോധിക്കുകയും അതിലെ ചിത്രങ്ങളും മറ്റു വിവരങ്ങളും കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയക്കുകയും ചെയ്തതിനാൽ നഷ്ടപരിഹാരം വേണമെന്നാണു ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരുടെ മുൻപിൽ തന്നെ മോശക്കാരനാക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഇതുമൂലമുണ്ടായ കടുത്ത മാനസിക സംഘർഷത്താൽ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല എന്നും ഭർത്താവ് വ്യക്തമാക്കി.
കൂടാതെ ഇതുവഴി ശമ്പളം നഷ്ടമായി. അഭിഭാഷകന്റെ ഫീസും ഭാര്യ നൽകണമെന്ന് യുവാവ് ആവശ്യപ്പെടുകയുണ്ടായി. അതേസമയം, ഭാര്യയെ ഭർത്താവ് ചീത്ത പറഞ്ഞതായും തുടർന്നു യുവതിയെയും മകളെയും ഉപേക്ഷിച്ച് പോയതായും ഭാര്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, തെളിവുകൾ പരിശോധിച്ച കോടതി ഭർത്താവിന്‍റെ പരാതി ശരിയാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ അൽ ഐനിലുണ്ടായ മറ്റൊരു സംഭവത്തിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്കു സന്ദേശങ്ങൾ അയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് പ്രാഥമിക കോടതി 4 ലക്ഷത്തോളം രൂപ (20,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുണ്ടായി.
തന്റെ ഫോണിലേക്ക് ടെക്സ്റ്റ് മെസേജുകളയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും നഷ്ടുപരിഹാരമായി ഒരു ലക്ഷം ദിര്‍ഹം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി കോടതിയെ സമീപിച്ചത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നാണു യുവാവിന്റെ ആക്ഷേപം. എന്നാൽ യുവതിയെ ഭർത്താവ് ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. കോടതി ചെലവടക്കം 20,000 ദിർഹം പിഴ വിധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























