വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിൽ; ആഗോളതലത്തില്‍ വാക്സിന്‍ വിതരണം വര്‍ധിച്ചതോടെ യാത്രക്കാര്‍ വിമാനയാത്രയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ച് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പുതിയ പ്രതീക്ഷയാണ് യുഎഇ നമുക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് ഏറെ അശവസം നൽകുന്ന വാർത്തയാണ് യുഎഇ അധികൃതർ പങ്കുവയ്ക്കുന്നത്. രാജ്യത്ത് വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് പ്രകടമാണെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദി വ്യക്തമാക്കുകയുണ്ടായി. ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ വാക്സിന്‍ വിതരണം വര്‍ധിച്ചതോടെ തന്നെ യാത്രക്കാര്‍ വിമാനയാത്രയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ ലഭിച്ചിരുന്ന യാത്രക്കാരുടെ 49 ശതമാനം ഉടന്‍ വീണ്ടെടുക്കുന്നതാണ്. 2019ല്‍ 4.5 ബില്യണ്‍ യാത്രക്കാര്‍ സഞ്ചരിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം എത്തിയത് 1.8 ബില്യണ്‍ മാത്രമാണ്. അതോടൊപ്പം തന്നെ 2020ല്‍ യു.എ.ഇയില്‍ 50 ശതമാനത്തിലേറെ യാത്രക്കാര്‍ കുറഞ്ഞപ്പോള്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 74 ശതമാനം കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കൂടതെ മഹാമാരിയുടെ തുടക്കം മുതല്‍ യു.എ.ഇ വിവിധ വിമാനത്താവളങ്ങളുമായും വിമാനക്കമ്പനികളുമായും ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമായ സുരക്ഷ നടപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. കോവിഡ് കൊടുമ്ബിരികൊണ്ട സമയത്ത് പോലും തിരിച്ചുവരവിനെ കുറിച്ചാണ് ഞങ്ങള്‍ ആലോചിച്ചത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം നല്ല വാര്‍ത്തകള്‍ക്കായി രാജ്യം തയാറെടുത്തുകഴിഞ്ഞെന്ന് ജി.സി.എ.എ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി സൂചിപ്പിച്ചു. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രവേശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. എങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് ഏവരും. സിവില്‍ ഏവിയേഷന്‍ മേഖലയെ കോവിഡ് ആഴത്തില്‍ ബാധിച്ചിരിക്കുന്നു. മഹാമാരിയുടെ കാലത്തും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നും അതിര്‍ത്തികള്‍ തുറക്കുന്നതോടെ പഴയ നില കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























