കാത്തിരുന്ന പ്രവാസികൾക്ക് നിരാശ; ബഹ്റൈൻ വഴി കടക്കാൻ നിന്നവർക്ക് കനത്ത തിരിച്ചടി, കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമേ കോസ്വേ വഴി സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ, മേയ് 20 മുതൽ സൗദി അറേബ്യ നടപ്പാക്കി

കൊറോണ വ്യാപനത്തെ തുടർന്ന് സൗദിയില്‍ പുതുതായി പ്രഖ്യാപിച്ച നിബന്ധനകൾ മൂലം രാജ്യത്തേക്ക് പ്രവേശിക്കാനാകാതെ ബഹ്റൈനില്‍ കുടുങ്ങിപ്പോയവരുടെ പ്രതിസന്ധി അനിശ്ചിതമായി തന്നെ നീളുകയാണ്. സൗദി അറേബ്യ വിലക്കുകൾ നീക്കി അതിർത്തികൾ തുറന്നതിന് പിന്നാലെ ബഹ്റൈൻ വഴി കടക്കാൻ നിന്നവർക്കാണ് ഇത്തരത്തിൽ തിരിച്ചടി നേരിടേണ്ടി വന്നത്. കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമേ കോസ്വേ വഴി സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ എന്ന പ്രഖ്യാപനം മേയ് 20 മുതലാണ് സൗദി അറേബ്യ നടപ്പാക്കി തുടങ്ങിയത്.
എന്നാല്‍, യാത്ര നിരോധനപ്പട്ടികയില്പെടാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കിയവര്‍ക്ക് വിമാനത്താവളം വഴി സൗദിയിലേക്ക് വരാന്‍ അനുമതി നൽകിയിട്ടുണ്ട്. ഇവര്‍ ഏഴു ദിവസം സൗദിയില്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് പാലിക്കേണ്ടതുണ്ട്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കം നിരവധി പ്രവാസികളാണ് ബഹ്റൈനില്‍ കുടുങ്ങിയിരിക്കുന്നത്. ബഹ്റൈന്‍ വിസയും ക്വാറന്റീന് ചെലവും ഭീമമായ ടിക്കറ്റ് നിരക്കും കൊടുത്ത് ബഹ്റൈനില്‍ എത്തിയവര്‍ക്ക് ഇരുട്ടടിയായി മാറുകയായിരുന്നു ഈ നിയമം.
കൂടാതെ ബഹ്റൈനില്‍നിന്ന് വിമാനത്താവളം വഴി വരുന്നവര്‍ ടിക്കറ്റിനൊപ്പം തന്നെ ക്വാറന്റീന് ഹോട്ടല്‍ ബുക്കിങ്ങും പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാൽ ഈ നിയമം മുതലെടുത്ത് വിമാനക്കമ്പനികള്‍ വന്‍ തുകകള്‍ ഈടാക്കി യാത്രക്കാരെ പിഴിയുകയാണ് അധികൃതർ. നേരത്തെ തന്നെ സൗദി എയര്‍ലൈന്‍സ് തങ്ങളുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ 2500 റിയാല്‍ മുതല്‍ ക്വാറന്റീന് സംവിധാനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സൗദി എയര്‍ലൈന്‍സിന് ദമ്മാമിലേക്ക് സര്‍വിസില്ല. കഴിഞ്ഞദിവസം ബഹ്റൈനില്‍നിന്ന് സൗദിയിലേക്ക് ഗള്‍ഫ് എയര്‍ വഴി വന്ന കോഴിക്കോട് സ്വദേശികളായ കുടുംബത്തിന് ടിക്കറ്റിന് 1500 റിയാല്‍ വീതവും ഒറ്റമുറി സൗകര്യമുള്ള ഹോട്ടല്‍ ക്വാറന്റീന് ചാര്‍ജ് 5500 റിയാല്‍ വീതവുമാണ് ഈടാക്കിയത്. രണ്ടുനേരം മാത്രം ലഭിക്കുന്ന ഭക്ഷണം ഒരു നിലവാരവും പുലര്‍ത്താത്തതാണെന്നും ഇവര്‍ പറയുകയാണ്. രാവിലെ 11.30 ആകുമ്പോള്‍ ലഭിക്കുന്ന കഫ്സ റൈസും രാത്രിയില്‍ ലഭിക്കുന്ന ഖുബ്ബൂസും മാത്രമാണ് ഭക്ഷണമായി നൽകുന്നത്. അധികമായി എന്തു വേണമെങ്കിലും ഫൈവ് സ്റ്റാര്‍ ഭക്ഷണത്തിന്റെ വില നല്‍കണം എന്നതാണ്. എന്നാലിപ്പോള്‍ ഈ തുകക്കും ക്വാറന്റീനും ടിക്കറ്റും കിട്ടാനില്ലെന്ന് സൗദിയിലേക്ക് വരാന്‍ ബഹ്റൈനില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി വ്യക്തമാക്കുകയുണ്ടായി.
അതേസമയം 9000 റിയാല്‍ മുതല്‍ 12,000 റിയാല്‍ വരെയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ടിക്കറ്റ് നിരക്ക് ഇക്കണോമി ക്ലാസില്‍ ഏറ്റവും കൂടിയ നിരക്കായ 1950 റിയാലിന്റെ ടിക്കറ്റ് മാത്രമേ ഏറ്റവും കുറഞ്ഞ തുകയില്‍ ലഭ്യമാകുന്നുള്ളു. ക്വാറന്റീന് ഹോട്ടല്‍ ബുക്കിങ് ടിക്കറ്റുമായി ലിങ്ക് ചെയ്താല്‍ മാത്രമേ ബഹ്റൈനില്‍നിന്ന് ബോര്‍ഡിങ് ചെയ്യാന്‍ സാധിക്കൂ എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ നാട്ടില്‍നിന്നുള്ള നിരവധി ട്രാവല്‍സുകള്‍ ബഹ്റൈനിലേക്ക് യാത്രക്കാര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരം ചതിയില്‍ കുടുങ്ങരുതെന്ന് നോര്‍ക്ക പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എംബസികള്‍ ഇടപെട്ട് ബഹ്ൈറനില്‍ ഉള്ളവര്‍ക്ക് യാത്ര സംവിധാനവും മറ്റു സൗകര്യങ്ങളും ഒരുക്കിയാല്‍ മാത്രമേ ഇതിന് പരിഹാരമാവൂ. ഇരു എംബസികളും ഇതിനുള്ള തീവ്രശ്രമം നടത്തുകയാെണന്ന് കഴിഞ്ഞദിവസം സൗദി അംബാസഡര്‍ അറിയിച്ചിരുന്നെങ്കിലും പരിഹാരം അനന്തമായി നീളുകയാണ്.
അതേസമയം കിങ് ഫഹദ് കോസ്വേ വഴിയുള്ള യാത്ര മുടങ്ങിയതിനാല്‍ ബഹ്റൈനില്‍ കുടുങ്ങിയ 1000ത്തോളം ഇന്ത്യക്കാരില്‍ 300ഒാളം പേര് ഇതിനകം സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഒാപണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി യാത്രക്കാരാണ് മേയ് 20 മുതല്‍ ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ കാര്യത്തില്‍ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. ബഹ്റൈന്‍ സര്‍ക്കാറിന് മുന്നിലും ഇൗ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാറില്‍നിന്ന് ലഭിച്ചിരിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടത്തെ സര്‍ക്കാറുമായി ബന്ധപ്പെട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























