ഒമാനിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയ്ൻ; ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും, വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ സാധിക്കും
കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രം. കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ വാക്സിനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്ക് മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ നിർദ്ദേശിക്കുകായും ചെയ്യുന്നുണ്ട്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പത്ത് മിനിറ്റ് യാത്ര ചെയ്‌താൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ എത്തിച്ചാരാൻ സാധിക്കുന്നതാണ്.
അതേസമയം, ജൂൺ 15 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ 5,35,578 പേർ കൊവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ ലഭിച്ചുകഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഒമാൻ വാര്‍ത്താ ഏജൻസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നു. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് പുറമെ, പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം കൊവിഡ് വാക്സിനേഷനിൽ സജീവമായിട്ടുണ്ട്.
എന്നാൽ കൊറോണ വ്യാപനത്തെ തുടർന്നുള്ള ആശങ്കകൾ ഒമാനിൽ നിലനിൽക്കുകയാണ്. ഒമാനിൽ കഴിഞ്ഞ ദിവസം 2142 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 26 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് തന്നെ. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,40,708 ആയി ഉയരുകയുണ്ടായി. ഇവരില്‍ 2,12,808 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.4% ശതമാനമാണ് രോഗമുക്തി നിരക്ക്.
ഒമാനിൽ 2591 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 181 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവര്‍ ഉള്‍പ്പെടെ 1282 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 383 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha