പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; ഓഗസ്റ്റ് ആദ്യം മുതൽ പ്രവാസികൾക്ക് പറക്കാൻ അവസരം ഒരുക്കി കുവൈറ്റ്, ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാണ് ഇത് ആശ്വാസതീരുമാനവുമായി അധികൃതർ
അങ്ങനെ മാസങ്ങളോളമായുള്ള പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും ഒടുവിൽ അവസാനം അധികൃതർ അതിന് സമ്മതം നൽകി. ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാണ് ഇത് ആശ്വാസമായി തീരുന്നത്. എന്നാൽ ചെയ്യേണ്ടത് ഇതൊക്കെയാണ്.....
യാത്രാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് പ്രവാസികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. പ്രവേശന വിലക്ക് മൂലം ആശങ്കയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനം കൂടിയാകുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ് തീരുമാനിച്ചത്.
ഓക്സ്‌ഫോഡ്/ആസ്ട്രസെനക്ക, ഫൈസര്‍ ബയോണ്‍ടെക്ക്, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനമെന്നാണ് ലഭ്യമാകുന്ന വിവരം. പൂര്‍ണമായി വാക്സിനേഷന്‍ ലഭിക്കുകയും 72 മണിക്കൂറിനകം എടുത്ത പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമായിരിക്കും യാത്രാനുമതി നല്‍കുന്നത്. അതോടൊപ്പം തന്നെ അധികൃതർ നൽകുന്ന നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതാണ്.
ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും അധികൃതർ തീരുമാനിക്കുകയുണ്ടായി. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും നിബന്ധകൾ കടുക്കാനാണ് സാധ്യത. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം ഒരു പിസിആര്‍ പരിശോധന കൂടി നടത്തി കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മിസ്‌റം അറിയിച്ചു.
അതേസമയം, കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതിക്കായി പ്രവാസികള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ആഗസ്ത് ഒന്നു മുതല്‍ രണ്ട് ഡോസ് വാക്‌സിനും എടുത്ത സ്വദേശികൾക്ക് മാത്രമേ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദം നൽകുകയുള്ളൂ എന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഡോസ് സ്വീകരിച്ച സ്വദേശികള്‍ക്കും വിദേശ യാത്ര ചെയ്യാന്‍ അനുമതി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അത് കൂടുതല്‍ കര്‍ശനമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും നാട്ടിലേക്ക് യാത്രചെയ്യാനുള്ള അനുമതി ഇനിയും വൈകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha