ഇവൾ തീവ്രവാദിയാണ്! ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവതിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഭർത്താവ്; അന്വേഷിച്ചെത്തിയ പോലീസിന് കാര്യം പിടിക്കിട്ടി;ഹമ്പട വിരുതാ

ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവതിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഭർത്താവ്. പ്രവാസലോകത്തെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കമാണ് യുവതിയുടെ ഭർത്താവ് നടത്തിയിരിക്കുന്നത്.
ദുബായിയിൽനിന്ന് നാട്ടിലെത്തിയ മലയാളി വീട്ടമ്മയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ഭർത്താവ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ ഇങ്ങനെയൊരു പരാതി ഉയരുന്ന സാഹചര്യത്തിൽ കുടുംബ പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധന വിധേയമാക്കുന്നു.
ബൽത്തങ്ങാടി നെരിയയിലെ മലയാളിയായ കെ.ആർ. ചിദാനന്ദനാണ് ഭാര്യ രാജി രാഘവനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഭാര്യയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത് .
ദുബായിൽ രാജി 11 വർഷമായി ജോലി ചെയ്യുകയാണ്. ജൂലായ് 11-ന് രാജി വീട്ടിലെത്തി. മക്കളെ തനിക്കൊപ്പം ദുബായിലേക്ക് വിടുക എന്ന ആവശ്യവും അവർ ഉയർത്തി. ഓഗസ്റ്റ് 26-ന് നെരിയ നായ്ക്കട്ടെയിലെ ഭർത്തൃവീട്ടിലെത്തിയ ഇവർ മക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നു . എന്നാൽ പിറ്റേന്ന് രാവിലെ ഇവരെ കാണാതായി.
95,000 രൂപയും സ്വർണാഭരണങ്ങളും കാണാതായി. ഇത്തരത്തിലുള്ള നിരവധി ദുരൂഹമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു. പക്ഷേ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ എല്ലാം വിരൽചൂണ്ടുന്നത് കുടുംബ പ്രശ്നങ്ങളിലേക്കാണ് .
കുട്ടികളെ അമ്മയ്ക്കൊപ്പം വിടാനുള്ള താൽപ്പര്യക്കുറവ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു . ഊഹാപോഹങ്ങൾ മാത്രമാണോ ഭർത്താവ് ഉയർത്തുന്നത് എന്നത് ഭാര്യയെ ചോദ്യം ചെയ്തു കഴിയുമ്പോൾ വ്യക്തമാകും. ഏതായാലും ഈ വിഷയത്തിൽ വിശദ അന്വേഷണം നടത്തും. രാജിയെ കാണാതായതായി ഭർത്താവ് ധർമസ്ഥല പൊലീസിൽ പരാതിയും നൽകി.
രാജി മംഗളൂരുവിലെ ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും 10 ദിവസത്തെ ചികിത്സ കഴിയുന്നതുവരെ കാത്തിരിക്കണമെന്നും ചിദാനന്ദനോട് അന്വേഷണത്തിനൊടുവിൽ പോലീസ് പറഞ്ഞിരുന്നു.
രാജി വീട്ടിൽനിന്ന് പോയശേഷം ചിദാനന്ദനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ലക്ഷദ്വീപിൽനിന്നായിരുന്നു ഫോണിൽ വിളിച്ചത്. രാജിയെയും മക്കളെയും അയാൾക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ. ഇതോടെ ചിദാനന്ദ എസ്‌പി.ക്ക് പരാതി നൽകുകയും ചെയ്തു .
ഫോണിൽ വിളിച്ച വ്യക്തി ആരെന്ന് പൊലീസ് അന്വേഷിക്കുകയാണ്. രാജിക്ക് ദുബായിലെ തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടെന്നും ഈ സംഘടനയെക്കുറിച്ചും തന്നെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും ജീവഹാനി ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha



























