പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും തമ്മിൽ ഫോണിലൂടെ സംഭാഷണം നടത്തി;വാണിജ്യ-വ്യാപാര, സാമ്പത്തിക മേഖലകളിലടക്കം സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും തമ്മിൽ ഫോണിലൂടെ സംഭാഷണം നടത്തി.... എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ പ്രവാസികൾ കാത്തിരിക്കുകയാണ്...ആ ഫോൺ സന്ദേശത്തിൽ നിരവധി തന്ത്രപ്രധാനമായ കാര്യങ്ങൾ ഇരു രാജ്യങ്ങളുടെ നേതാക്കന്മാർ തമ്മിൽ നടത്തിയിരിക്കുകയാണ്.
വാണിജ്യ-വ്യാപാര, സാമ്പത്തിക മേഖലകളിലടക്കം സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചത്. അഫ്ഗാനിസ്ഥാനിൽ നടക്കുന്ന സംഭവവികാസങ്ങളും ഇതര മേഖലാ-രാജ്യാന്തര വിഷയങ്ങളെ കുറിച്ചും ഇവർ സംസാരിക്കുകയുണ്ടായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യം ഉണ്ട്. അതുകൂടാതെ മേഖല നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കാണുന്നതിനെക്കുറിച്ചും നേതാക്കൾ വിശദമായിത്തന്നെ ചർച്ച നടത്തിയിരിക്കുകയാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക സന്ദേശവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ വന്നിരുന്നു.
സന്ദേശത്തിനൊപ്പം വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ആശംസകളും കൈമാറിയിരുന്നു. ഏതായാലും ഇരു നേതാക്കന്മാരും തമ്മിലുള്ള സംസാരം പ്രവാസ ലോകത്തിന് ആകാംക്ഷ ഉണർത്തുന്ന കാര്യം തന്നെയാണ് .
https://www.facebook.com/Malayalivartha



























