ഒമാനില്‍നിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിർദ്ദേശം; വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധന ഉണ്ടാവില്ല എന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ഒമാനില്‍നിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിർദ്ദേശവുമായി അധികൃതർ. ശനിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധന ഉണ്ടാവില്ല. എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒമാനടക്കം മൂന്ന് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല. നേരത്തെ, ഒമാന്‍-യു.എ.ഇ അതിര്‍ത്തി തുറന്നിരുന്നു.
അതോടൊപ്പം തന്നെ പുതിയ നിര്‍ദേശവും വന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാര്‍ക്ക് പഴയ രീതിയില്‍തന്നെ സഞ്ചരിക്കാന്‍ കഴിയും.ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.
അതേസമയം ഇനിമുതൽ ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിക്കുകയുണ്ടായി.
കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിൽസക്കുള്ള കവറേജുള്ളതാകണം ഈ ഇൻഷൂറൻസെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. സ്വദേശികൾ ഒഴിച്ചുള്ള മുഴുവൻ യാത്രക്കാർക്കും ഈ നിബന്ധന ബാധകമായിരിക്കും. അഞ്ച് റിയാൽ വരെയാണ് ഇൻഷൂറൻസിന് ചെലവ് വരുന്നത്. ഇൻഷൂറൻസ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha