ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്ര ആരംഭിക്കാനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ
ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു എന്ന സന്തോഷവാർത്ത പ്രവാസലോകം അറിഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും അതുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രവാസികൾ.
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്ര ആരംഭിക്കാനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു.
നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുന്നതായും കുവൈത്ത്അന്താരാഷ്ട്ര വിമാനതാവളം വ്യോമഗതാഗത വിഭാഗം മേധാവി അബ്ദുള്ള അൽ രാജ്ഹീ പറഞ്ഞു .
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഈജിപ്തിൽ നിന്നു നേരിട്ടുള്ള വിമാന സർവിസുകൾ ഞായറാഴ്ച മുതൽ തുടങ്ങി.
പ്രതിദിനം ഒമ്പതു വിമാനങ്ങളാണ് കുവൈത്തിനും ഈജിപ്തിനുമിടയിൽ സർവിസ് നടത്തുന്നത് . കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നീ കുവൈത്ത് ദേശീയ വിമാനക്കമ്പനികൾക്കു പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവീസ് നടത്തുവാൻ ഒരുങ്ങുകയാണ്.
കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 1000 ആയി ഉയർത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചുള്ള വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും ആഴ്ചയിൽ 5528 സീറ്റുകളാണ് കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചിട്ടുള്ളത് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇതിൽ പകുതി സീറ്റുകൾ കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനികൾക്കുള്ളതാണ്.
ബാക്കി സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കുള്ളതാണ് . ഇന്ത്യൻ വിമാന കമ്പനികൾക്കുള്ള സീറ്റ് വിഭജന നടപടികൾ പൂർത്തിയായിട്ടില്ലെന്നും അതിനാലാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വൈകാൻ കാരണമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന.
https://www.facebook.com/Malayalivartha