ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസികളെ പിഴിയാനുള്ള ശ്രമങ്ങൾക്കു തടയിടാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി; അമിത വിമാന നിരക്ക് കുറക്കുന്നതിന് ഇടപെടുമെന്ന് സിബി ജോർജ്
ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസികളെ പിഴിയാനുള്ള ശ്രമങ്ങൾക്കു തടയിടാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി... അമിത വിമാന നിരക്ക് കുറക്കുന്നതിന് ഇടപെടുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചിരിക്കുകയാണ്.
ഒരുപാടു നാളുകൾക്കു ശേഷമാണ് വീണ്ടും കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചത്. ഇതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർധനവ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, ഈ കാര്യത്തിൽ പ്രവാസികൾക്കുള്ള ആശങ്കകൾ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും സ്ഥാനാപതി തുറന്നടിച്ചിരിക്കുകയാണ്.
എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ കൂടി സർവീസ് തുടങ്ങുവാൻ ഇരിക്കുകയാണ് അപ്പോൾ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ അധികൃതരുമായി ബന്ധപ്പെടുമെന്നും എംബസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് ഇന്ത്യൻ വിമാന കമ്പനികൾ നേരിട്ടുള്ള വിമാന സർവീസ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗിമിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതേസമയം ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്ര ആരംഭിക്കാനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു.
നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുന്നതായും കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളം വ്യോമഗതാഗത വിഭാഗം മേധാവി അബ്ദുള്ള അൽ രാജ്ഹീ പറഞ്ഞു . ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഈജിപ്തിൽ നിന്നു നേരിട്ടുള്ള വിമാന സർവിസുകൾ ഞായറാഴ്ച മുതൽ തുടങ്ങി. പ്രതിദിനം ഒമ്പതു വിമാനങ്ങളാണ് കുവൈത്തിനും ഈജിപ്തിനുമിടയിൽ സർവിസ് നടത്തുന്നത് . കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നീ കുവൈത്ത് ദേശീയ വിമാനക്കമ്പനികൾക്കു പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവീസ് നടത്തുവാൻ ഒരുങ്ങുകയാണ്.
കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 1000 ആയി ഉയർത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചുള്ള വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha