അത് ചെയ്യരുത്! പ്രവാസികൾക്ക് സൗദിയുടെ മുന്നറിയിപ്പ്; മാസ്കില്ലാതെ പുറത്തിറങ്ങാന്‍ അനുമതി, അതീവ സൂക്ഷമത പുലർത്തണമെന്ന് അധികൃതർ, പുതുക്കിയ മാനദണ്ഡങ്ങൾ ഇങ്ങനെ...
ഏറെ നാളുകളായുള്ള കാത്തിരിപ്പുകൾക്കും പരിശ്രമങ്ങൾക്കും ശേഷം നിയന്ത്രങ്ങൾ നീക്കി സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഇത് പ്രവാസികൾക്ക് ഉൾപ്പടെ വലിയ ആശ്വാസം നൽകുമ്പോൾ മറ്റൊരു നിർദ്ദേശം നൽകുകയാണ് അധികൃതർ....
കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ അയവ് വരുത്തിയതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമില്ലെന്ന് കഴിഞ്ഞദിവസമാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. ഇതിനുപിന്നാലെ ഞായറാഴ്ച മുതല്‍ മാസ്കില്ലാതെ പുറത്തിറങ്ങുന്നതിന്റേയും അവ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. അറിയിപ്പ് പ്രകാരം മാസ്കില്ലാതെ പുറത്തിറങ്ങാന്‍ അനുമതിയുണ്ടെങ്കിലും അക്കാര്യത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തണമെന്ന് സൗദിയിലെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുകയുണ്ടായി.
നിയമംകൊണ്ട് ഇളവുണ്ടെങ്കിലും സാമൂഹികബോധം ഉപയോഗപ്പെടുത്തി കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതില്‍നിന്ന് പിറകോട്ട് പോകരുതെന്ന് അധികൃതർ നിര്‍ദേശിക്കുന്നു. സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണം മാസ്ക് ഒഴിവാക്കാൻ. തുറസ്സായ ഇടങ്ങളിലോ ആള്‍ക്കൂട്ടമില്ലാത്ത നിരത്തിലോ മാസ്ക് ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകില്ല.
എന്നാല്‍, തിരക്കേറിയ നഗരങ്ങളില്‍ താമസിക്കുന്നവരും ഇവിടങ്ങളിലേക്ക് മറ്റ് ആവശ്യങ്ങള്‍ക്കായി വരുന്നവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഇത് സ്വയരക്ഷക്കും മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനും സഹായകമാകുന്നതാണ്. ആള്‍ത്തിരക്കുള്ള തുറസ്സായ മാര്‍ക്കറ്റുകളിലും ആളുകള്‍ തിങ്ങിനില്ക്കുന്ന പൊതുവിടങ്ങളിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരുന്നതാണ് ആരോഗ്യ സുരക്ഷക്ക് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്നു. ഏറെ പാടുപെട്ടും നഷ്ടങ്ങള്‍ സഹിച്ചും പോരാടിയാണ് സര്‍ക്കാര്‍ കോവിഡ് വ്യാപനത്തെ വരുതിയിലാക്കിയത്. ആയതിനാൽ തന്നെ ഇത് താക്കീതായി കണക്കാക്കി കൃത്യമായി കാര്യങ്ങൾ അറിഞ്ഞ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
എന്തെന്നാൽ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങള്‍ ഇനിയുമുണ്ടാകും. കൂടാതെ നിയമത്തില്‍ തരുന്ന ഇളവുകള്‍ ജനങ്ങള്‍ പോസിറ്റിവായി ഉപയോഗിക്കണമെന്ന് റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ഹാഷിം നിര്‍ദേശിച്ചു. സൗദി അറേബ്യയില്‍ ഇനി കാലാവസ്ഥ മാറ്റത്തിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്. പൊടിക്കാറ്റും മറ്റു കാലാവസ്ഥ മാറ്റങ്ങളുമുണ്ടാകുന്നതാണ്. ഈ സമയങ്ങളിലെല്ലാം പുറത്തിറങ്ങുമ്പോള്‍ മാസ്ക് ഉപയോഗിക്കുന്നത് അലര്‍ജി, പൊടി ശ്വസിച്ചുള്ള ശ്വാസതടസ്സം, ജലദോഷം, വൈറല്‍ പനി തുടങ്ങിയ പകര്‍ച്ച വ്യാധികളില്‍നിന്ന് രക്ഷ നേടാനാകുമെന്ന് റിയാദിലെ സീനിയര്‍ ഇ.എന്‍.ടി ഡോക്ടര്‍ തമ്പാന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha