മരുഭൂമിയെ കാടാക്കി മാറ്റാൻ സൗദി അറേബ്യ; മരുഭൂമിവത്കരണത്തെ ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തില്‍ മറികടക്കാനൊരുങ്ങുന്നു, വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ 200 ഹെക്ടറില്‍ വിത്ത് കൃത്യമായി വിതറാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും!
വികസനം ഇനി പ്രകൃതിയിലേക്ക് ലക്ശ്യമിട്ട സൗദി അറേബ്യ. മരുഭൂമിവത്കരണത്തെ ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തില്‍ മറികടക്കാൻ തയ്യാറായി സൗദി അറേബ്യ. വടക്കന്‍ പ്രദേശത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ രാജ്യം പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഹയ്‌ലിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല റോയല്‍ റിസര്‍വില്‍ സസ്യജാലങ്ങള്‍ വളര്‍ത്തുന്നതിനും മരുഭൂമിവത്കരണം തടയുന്നതിനും വേണ്ടി മരങ്ങളും കാട്ടുചെടികളും നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം നടത്തുന്നത്.
അതോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണം വര്‍ധിപ്പിക്കുകയാണ് വനവല്‍ക്കരണ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രിയും റിസര്‍വ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ തുര്‍കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് പറയുകയുണ്ടായി.
കൂടാതെ വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ 200 ഹെക്ടറില്‍ വിത്ത് കൃത്യമായി വിതറാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്യും. മരം നട്ടുപിടിപ്പിക്കുന്നതിനുള്ള പണച്ചെലവും മനുഷ്യാധ്വാനവും ഡ്രോണുകള്‍ വഴി കുറയ്ക്കാനാവുമെന്നും അധികൃതർ വ്യക്തമാക്കി. അതിവേഗത്തില്‍ മരങ്ങള്‍ നടാനാകുമെന്നന്നും ഇതിന്റെ പ്രത്യേകതയാണ്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ വര്‍ഷം ആദ്യം ആരംഭിച്ച സൗദി, മിഡില്‍ ഈസ്റ്റ് ഹരിത സംരംഭങ്ങളുടെ ഭാഗമായി, സൗദി അറേബ്യ വരുന്ന ദശകങ്ങളില്‍ രാജ്യത്ത് 10 ബില്യന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകൾ ചൂണ്ടക്കിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha