ഇനിമുതൽ മാസ്ക്കില്ലാതെ പുറത്തേക്ക്.... നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിൽ കുവൈറ്റ്, പ്രവാസികൾക്ക് ആശ്വാസം നൽകി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതർ
കടുത്ത നിബന്ധനകൾക്കൊടുവിൽ പ്രവാസികൾക്ക് ആശ്വാസം നൽകി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്തെ. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കഴിഞ്ഞു. നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ഇപ്പോൾ. ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതായുള്ള വാർത്തകൾ ഏറെ ആശ്വാസം നൽകിയാണ്. ഇതിനോടകം തന്നെ നിർണായക പ്രഖ്യാപനങ്ങൾ പുറത്ത് വന്നു....
പ്രവാസികൾക്ക് ആശ്വാസം നൽകി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിസ വിതരണം പഴയ തോതില്‍ പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.
നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം നടത്താന്‍ ഡിജിസിഎക്കു മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാന തീരുമാനങ്ങൾ ഇവയാണ്....
. അംഗീകൃത വാക്സിൻ എടുത്തവർക്ക് എൻട്രി വിസ അനുവദിക്കും
. ഞായറാഴ്ച മുതൽ കുവൈത്ത് വിമാനത്താവളം പൂർണ പ്രവർത്തന ശേഷിയിൽ
. വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും അനുമതി
. നമസ്കാരത്തിന് ഇതി തോളോടുതോൾ ചേർന്നുനിൽക്കാം
. തുറന്ന സ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കേണ്ട. അടച്ചിട്ട സ്ഥലങ്ങളിൽ വേണം
. റെസ്റ്റാറൻറ്, കഫെ പോലെയുള്ള മാസ്ക് ധരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം
അതേസമയം കുവൈത്തിൽനിന്ന് 47 ദിവസത്തിനിടെ 2,739 പേരെ നാടുകടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരികയുണ്ടായി. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 17 വരെ കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് എന്നിവർ നിർദേശം നൽകിയിരുന്നു.
കൂടാതെ താമസ നിയമ ലംഘകരെയും മറ്റു നിയമ ലംഘകരെയും പിടികൂടാൻ പരിശോധന ശക്തമാക്കാനാണ് നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ വേഗത്തിൽ തിരിച്ചയക്കാൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച സുരക്ഷ പരിശോധന കാമ്പയിൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവായിക്കുകയുണ്ടായി.
ഇത്തരത്തിൽ പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതാണ് കാമ്പയിൻ നിർത്തിവെക്കാൻ നിർബന്ധിതരാക്കിയത്. നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലെ യാത്ര നിയന്ത്രണങ്ങൾ കാരണം വേഗത്തിൽ നാട്ടിലയക്കാൻ കഴിയുന്നില്ല എന്നതും സങ്കീർണത സൃഷ്ടിച്ചു. ആയതിനാൽ തന്നെ കൂടുതൽ നടപടികൾ വേഗത്തിലാക്കണ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha