ഷാരൂഖ് ഖാൻ ദുബായ് ടൂറിസം അംബാസിഡർ; എന്നിട്ടും ഈ ചതി വേണ്ടായിരുന്നു എന്ന് യുഎഇ അധികൃതർ, യുകെയിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ആര്യന്‍! മകന്റെ കുസൃതിയിൽ വീണ്ടും അച്ഛൻ പെട്ടു!
രാജ്യത്ത് ഇപ്പോൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് അന്വേഷണം പുരോഗമിച്ചുവരുന്ന മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്. കോർഡേലിയ ക്രൂയിസ് എന്ന ആഡംബരകപ്പലിൽ അതിവിദഗ്ധമായി കടന്നുകൂടിയ നരകക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതർ മയക്കുമരുന്നുകളും അതിൽ ഉണ്ടായിരുന്നവരെയും കയ്യോടെ പിടികൂടി. പിന്നാലെ ഏവരെയും ഞെട്ടിക്കൊണ്ട് ബോളിവുഡ് സൂപ്പർ താരമായ ഷാരൂഖ് ഖാന്റെ മകനും അതിൽ ഉണ്ടായിരുന്നു എന്ന വാർത്തകളും പുറത്തുവന്നു. അങ്ങനെ ആഴ്ചകൾ പിന്നിടുമ്പോൾ ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ആര്യൻ ഖാൻ പലതും വെളിപ്പെടുത്തി. എന്നാൽ അതിൽ എന്താ ഈ ഗൾഫ് രാഷ്ട്രത്തിന് കാര്യം എന്ന് നിങ്ങൾ ചോദ്യം ഉന്നയിക്കും മുന്നേ ഞാൻ ഒരു കാര്യം പറയാം....
ഇന്ത്യൻ സിനിമയുടെ മുഖമുദ്രകളിൽ ഒന്നാണ് ഷാരൂഖ് ഖാൻ. ഖാനെപ്പോലെ തന്നെ മക്കൾക്കും ആരാധകർ ഏറെയാണ്. പ്രവാസികൾക്ക് ഏവർക്കും അഭിമാനമായി ദുബായ് ടൂറിസത്തിന്റെ തക്കോൽ അധികൃതർ നൽകിയത് ഷാരൂഖ് ഖാനായിരുന്നു. മാത്രമല്ല ബുർജ് ഖലീഫയിൽ ആദ്യമായി ഒരു ഇന്ത്യൻ താരത്തിന്റെ മുഖം പതിഞ്ഞതും ഷാരൂഖ് ഖാന്റേത് തന്നെയായിരുന്നു. ദുബായ് ടൂറിസം 2016 ൽ ഷാരൂഖിനെ അതിന്റെ ബ്രാൻഡ് അംബാസഡറാക്കി മാറ്റുകയായിരുന്നു. ഷാരൂഖ് ഖാൻ അന്നുമുതൽ ദുബായിൽ ഒന്നിലധികം ഹ്രസ്വചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ താരം ദുബായിലെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതും കാണുവാൻ സാധിക്കും. ഷാരൂഖിന്റെ കണ്ണുകളിലൂടെ നഗരം കാണാൻ ആരാധകർക്ക് വാഗ്ദാനം ചെയ്യുകയായിരുന്നു.
2016-ൽ തുടങ്ങിയ ആ ബന്ധം വിശ്വാസം കൊണ്ട് പടർന്നുപന്തലിച്ചു. ഷാരൂഖ് ഖാൻ ഒട്ടനവധി പരസ്യങ്ങൾ ചെയ്തുകൊണ്ട് ദുബൈയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറി. എണ്ണയിതര മേഖലകളിലൂടെ പ്രത്യേകിച്ച് ടൂറിസത്തിലൂടെ കൂടുതൽ മുന്നോട്ട് കുതിക്കുന്ന യുഎഇയിലെ ദുബായ് എമിറേറ്റ് ലോകത്തിന്റെ തന്നെ ആകർഷണങ്ങളിൽ ഒന്നാണ്. പ്രവാസികളെപോലെ തന്നെ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഷാരൂഖ് ഖാൻ കയ്യൊപ്പ് പതിപ്പിച്ചത് ഏറെ സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ ഇതെല്ലാം തട്ടിച്ച് നോക്കുമ്പോൾ ഇപ്പോൾ നടക്കുന്ന കേസന്വേഷണങ്ങളിലേക്ക് വരാം....
നിലവിൽ ആര്യൻ ഖാൻ വിദേശ മയക്കുമരുന്നുകളുടെ മാഫിയയുമായി ബന്ധമുണ്ടെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാരണം ഒരുദിവസം പൊട്ടിക്കരഞ്ഞുകൊണ്ട് ആര്യൻ ഖാൻ വെളിപ്പെടുത്തിയതിൽ നിന്നും ഉദ്യോഗസ്ഥർ ആ വിദേശബന്ധം കണ്ടെത്തുകയായിരുന്നു. അതിൽ ഒന്ന് ദുബായ് ആയിരുന്നു. നാലു വര്‍ഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ ഖാന്‍ വെളിപ്പെടുത്തുകയായിരുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലിലാണ് ആര്യന്‍ ഇക്കാര്യം തുറന്ന് സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ ആര്യന്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. യുകെയിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.
ലഹരി എന്നുപറഞ്ഞാൽ മുഷ്ടിചുരുട്ടുന്ന യുഎഇ ഉളപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇതൊക്കെ സാധ്യമോ? അങ്ങനെ ചിന്തിക്കാൻ വരട്ടെ ദുബായുടെ വളർച്ചയ്ക്ക് ടൂറിസം മേഖലയുടെ മുതൽക്കൂട്ടായ അച്ഛന്റെ മകൻ ഇത്തരത്തിൽ നടത്തിയ വെളിപ്പെടുത്തൽ എന്തയാലും അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ട്. ക്ഷമ അങ്ങേയറ്റം കൈമുതലാക്കിയ ഭരണാധികാരികൾക്ക് തെറ്റ് തെറ്റ് തന്നെയാണ്. അതിനുള്ള നടപടികൾ ഇനി വരും ദിവസങ്ങളിൽ കാണുവാൻ സാധിക്കും. മയക്കുമരുന്ന് കേസിൽ പ്രവാസികളുടെ പ്രിയ രാഷ്ട്രത്തിന്റെ പേര് ഉയർന്ന് കേട്ടതിന്റെ അമ്പരപ്പ് ഇപ്പോഴും പ്രവാസികളിൽ ഉണ്ടാകും...
https://www.facebook.com/Malayalivartha