ചരിത്രനിമിഷത്തിലേക്ക് പ്രവാസികൾ; നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീര്‍ താഴ്വരക്കും യു.എ.ഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടു, ശ്രീനഗര്‍-ഷാര്‍ജ വിമാനം ശനിയാഴ്ച ശൈഖ്- ഉല്‍-അലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു
ഇന്ത്യയും യുഎഇയും പുതിയ തലത്തിലേക്ക് കടക്കുകയാണ്. ലോകരാഷ്ട്രങ്ങൾ അസൂയയോടെ നോക്കിക്കാണുന്ന ഇന്ത്യ ഇപ്പോൾ യുഎഇയ്‌ക്കൊപ്പമാണ്. ഇപ്പോഴിതാ ശ്രീനഗര്‍-ഷാര്‍ജ വിമാനം ശനിയാഴ്ച ശൈഖ്- ഉല്‍-അലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി. ഗോ ഫസ്റ്റ് ഓപറേറ്റ് ചെയ്ത വിമാനം ശ്രീനഗറില്‍നിന്ന് ഞായറാഴ്ച വൈകീട്ട് 6.30ന് ഷാര്‍ജയിലേക്ക് പുറപ്പെടും ചെയ്തു. യു.എ.ഇ സമയം രാത്രി 9.30ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുകയുണ്ടായി.
അങ്ങനെ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്മീര്‍ താഴ്വരക്കും യു.എ.ഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടത്. മുമ്പ് ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ശ്രീനഗറില്‍നിന്ന് നേരിട്ട് അന്താരാഷ്ട്ര പാസഞ്ചര്‍, കാര്‍ഗോ ഓപറേഷനുകള്‍ ആരംഭിക്കുന്ന ആദ്യത്തെ എയര്‍ലൈനാണ്.
കൂടാതെ ശ്രീനഗറിനും ഷാര്‍ജക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വിസ് നടത്തുമെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു. ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ 5000 രൂപ മുതല്‍ പ്രത്യേക ടിക്കറ്റ് നിരക്ക് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജമ്മു-കശ്മീര്‍ ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്ട്സിെന്റ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കുനീക്കത്തിനായി നിയമിച്ച ഏക വിമാനക്കമ്ബനിയാണ് ഗോ ഫസ്റ്റ്.
അതേസമയം, ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് കാണുവാൻ സാധിക്കുന്നത്. ഈ വിമാന സര്‍വ്വീസോടെ ശ്രീനഗറും യുഎഇയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വളരും. ശ്രീനഗര്‍, ജമ്മു, ലെ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോ സേവനവും വര്‍ധിക്കും. ജമ്മു കശ്മീരില്‍ നിന്നുള്ള പൂക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും യുഎഇയില്‍ എത്തിച്ചേരുന്നതാണ്. നിരവധി മാറ്റങ്ങളാണ് ഇനി വരുവാൻ പോകുന്നത്. ഇതോടുകൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുതിയ സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് മുന്നേറുകയാണ്.
https://www.facebook.com/Malayalivartha