ഗൾഫിൽ നിന്ന് കേരളത്തിലെത്തി; പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യെമന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യെമന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ട്. ഈഞ്ചയ്‌ക്കല്‍ അനുരാഗില്‍ വാടകയ്‌ക്ക് താമസിക്കുന്ന അബ്‌ദുള്ള അലി അബ്ദോ അല്‍ ഹദയെയാണ് (52) വഞ്ചിയൂര്‍ പൊലീസ് കയ്യോടെ പിടികൂടിയത്.
ഈഞ്ചയ്‌ക്കലിലെ തഖ്വാ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന യെമന്‍ സ്വദേശിയായ പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സാപ്പ് മെസഞ്ചര്‍ വഴി പ്രചരിപ്പിച്ചതായിട്ടാണ് റിപോർട്ട്. ഇതേപ്പറ്റി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോക്‌സോ, ഐ.ടി ആക്‌ടുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്.
വർഷങ്ങളോളമായി ഈ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഇയ്യാൾ ഗൾഫ് വിഭവങ്ങൾ പാചകം ചെയ്യുന്നതിൽ മിടുക്ക് കാട്ടിയിരുന്നു. വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരാൾ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് അയ്യാളുടെ കള്ളി വെളിച്ചത്താകുന്നത്.
വഞ്ചിയൂര്‍ എസ്.എച്ച്.ഒ ദിപിന്‍, എസ്.ഐമാരായ ഉമേഷ്, വിനീത, സി.പി.ഒമാരായ ജോസ്, ഗോകുല്‍, ബിന്ദു, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha