നയങ്ങൾ മയപ്പെടുത്തി സൗദി അറേബ്യ; പ്രവാസികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി അധികൃതർ, രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി, ഇനിമുതൽ ഇങ്ങനെ
നയങ്ങൾ മയപ്പെടുത്തി സൗദി അറേബ്യ രംഗത്ത്. പ്രവാസികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കി മാറ്റിയിരിക്കുകയാണ് സൗദി അറേബ്യ. അതായത് രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ സൗദിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. ഇനി മുതല്‍ പുതുതായി രാജ്യത്തേക്കെത്തുന്ന വിദേശികള്‍ക്കും ഉടന്‍ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുന്നതാണ്. എന്നാൽ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തൊഴില്‍ മാറ്റം നേടുന്നതിന് നിലവിലെ തൊഴിലുടമയുടെ അനുമതി തേടണമെന്നതാണ് വ്യവസ്ഥകളില്‍ ഒന്നാമത്തേത്. അതോടൊപ്പം നിതാഖാത്ത് നിയമത്തിന്റെ വ്യവസ്ഥയ്ക്ക് എതിരാവരുതെന്നും നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുപ്രകാരം സ്വകാര്യ മേഖലയിലെ പുതിയൊരു സ്ഥാപനത്തേക്ക് ജോലി മാറുമ്പോള്‍ അത് സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള നിതാഖാത്ത് നിയമപ്രകാരം സൗദി പൗരന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ജോലിയാവാന്‍ പാടില്ല. എന്നു മാത്രമല്ല, പുതിയ ആള്‍ വരുന്നതോടെ നിതാഖാത്ത് പ്രകാരമുള്ള സ്വദേശി, വിദേശി അനുപാതത്തിലും മാറ്റം വരാന്‍ പാടില്ല.
കൂടാതെ തൊഴില്‍ ട്രാന്‍സ്ഫര്‍ എളുപ്പമാക്കുന്ന ഈ മാറ്റം ഉള്‍പ്പെടെ മൂന്ന് ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ വരുത്തിയിരിക്കുന്നത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിച്ചാല്‍ നിലവിലെ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറ്റം അനുവദിക്കുന്നതാണ് രണ്ടാമത്തെ ഭേദഗതി എന്നത്. അതോടൊപ്പം ഒരു തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുള്ള മുന്നാമത്തെ ഭേദഗതിക്കും മന്ത്രാലയം അനുമതി നല്‍കി.
കൂടാതെ സൗദിയിലെത്തിയ ശേഷമുള്ള തൊഴിലുടമയുടെ കീഴില്‍ 12 മാസം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ മാറുന്നതിന് ചുരുങ്ങിയത് 90 ദിവസം മുമ്പെങ്കിലും സ്‌പോണ്‍സറെ അക്കാര്യം അറിയിക്കണമെന്ന് പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം, തൊഴിലുടമ അനുവദിക്കുകയാണെങ്കില്‍ 90 ദിവസം മുമ്പ് അറിയിക്കണമെന്ന നിബന്ധന ബാധകമാവുന്നതല്ല.
https://www.facebook.com/Malayalivartha