ആശ്വാസത്തിൽ സൗദി അറേബ്യ; ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു, പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 55 പേര്‍ക്ക്, മൂന്ന് പേർ മരിച്ചു
ആശ്വാസത്തിൽ സൗദി അറേബ്യ. കൊവിഡ് രോഗികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോർട്ട്. +കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 64 പേരുടെ നില മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ് എന്നതാണ്.
അതേസമയം പുതുതായി 55 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി. 24 മണിക്കൂറിനിടെ 42 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. കൊവിഡ് മൂലം മൂന്നു പേരുടെ മരണമാണ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 47,620 പി.സി.ആര്‍ പരിശോധനകളാണ് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,423 ആയി ഉയർന്നു. ഇതില്‍ 5,37,418 പേരും സുഖം പ്രാപിക്കുകയും ചെയ്തു.
അതേസമയം സൗദിയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ബുധനാഴ്ച മുതല്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദി സിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 27 മുതല്‍ ഒക്ടോബര്‍ 29 വെള്ളിയാഴ്ച്ച വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായാണ് സിവില്‍ ഡിഫെന്‍സ് ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ ജസാന്‍, അസിര്‍, അല്‍ ബാഹ, മക്ക തുടങ്ങിയ ഇടങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റ്, കനത്ത മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മദിന, തബുക്, ഹൈല്‍, നോര്‍ത്തേണ്‍ ബോര്‍ഡര്‍ പ്രൊവിന്‍സ്, അല്‍ ജൗഫ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് തുടങ്ങിയ മേഖലകളില്‍ ചാറ്റല്‍മഴ, ഇടിമിന്നല്‍, സാമാന്യം ഭേദപ്പെട്ട മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള മേഖലകളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha