ഇന്ത്യയുടെ കോവാക്‌സിന് അംഗീകാരം നൽകി ഒമാൻ; കോവാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം, പ്രവാസികളുടെ കാത്തിരിപ്പ് ഇതാ അവസാനിക്കുന്നു
പ്രവാസികളുടെ നാളുകളായുള്ള കാത്തിരിപ്പുകൾ അവസാനിക്കുകയാണ്. കൊറോണ വ്യാപനം മൂലം ഇന്ത്യ ഉൾപ്പടെ നിരവധി രാഷ്ട്രങ്ങൾക്കാണ് ഗൾഫ് മേഖല ഒന്നടങ്കം വിലക്കേർപ്പെടുത്തിയത്. ഇതുമൂലം ശമ്പളം ഇല്ലാതെയും ജോലി നഷ്ടപ്പെടും പ്രവാസികൾ നാടുകളിലേക്ക് മടങ്ങി. കൊറോണ വ്യാപനത്തിന് അന്ത്യം കുറിക്കാൻ കണ്ടെത്തിയ വാക്‌സിനുകൾ ഏവർകും ആശ്വാസമായപ്പോൾ ഇന്ത്യയുടെ കോവാക്‌സിൻ അംഗീകരിച്ചിരുന്നില്ല. എന്നാൽ കോവാക്‌സിൻ സ്വീകരിച്ച പ്രവാസികൾ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ ഹബ് ഇന്ത്യയിലാണ്. എന്നിട്ടും ഇന്ത്യയെ കോവാക്‌സിന്റെ കാര്യത്തിൽ തഴയുന്നത് പ്രവാസികളിൽ പലർക്കും അഹങ്കയായി തീർന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടനപോലും ഇത് അംഗീകരിക്കാതിരുന്നതോടെ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ കടന്നത്. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിൻ ഒട്ടുമിക്ക രാഷ്ട്രങ്ങളും അംഗീകരിച്ചിരുന്നില്ല..
ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസം നൽകി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്‌സീന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുകയാണ്. കോവാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗവും അറിയിച്ചുകൊണ്ട് രംഗത്ത് എത്തി.
അതോടൊപ്പം തന്നെ 14 ദിവസം മുൻപ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി നൽകുക. യാത്രക്ക് മുൻപേ ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിനും ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. ഇതുമൂലം കോവാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് ഇനിമുതൽ ആശങ്ക കൂടാതെ തന്നെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്.
അതേസമയം, കോവാക്‌സിൻ അംഗീകരിക്കുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി മാറിയിരിക്കുകയാണ് ഒമാൻ. ഇതിലൂടെ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളും ഈ നയം സ്വീകരിക്കാൻ തയ്യാറാകും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാത്ത ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ കടുത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇന്ത്യയുടെ കോവാക്‌സിൻ ഇതുവരെ ലോകരോഗവും സംഘടന അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഈയൊരു കാരണത്താൽ നിരവധി പ്രവാസികളാണ് യാത്ര ചെയ്യാൻ കഴിയാതെ കുടുങ്ങിയിട്ടുള്ളത്. എന്നിട്ടും പിന്നാക്ക രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ നല്കണമെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടനയ്ക്ക് ചുട്ട മറുപടിയാണ് നൽകിയത്.
https://www.facebook.com/Malayalivartha