കേന്ദ്ര സർക്കാരിന്റെ തീരുമാനം; വിദേശ രാജ്യങ്ങളില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി! മരണം പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തിരമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം
കൊറോണ വ്യാപനത്തിന് പിന്നാലെ നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിച്ചത് കടുത്ത നിബന്ധനകൾ നൽകികൊണ്ടായിരുന്നു. ഇന്നും പ്രവാസികൾക്ക് ഒന്ന് യാത്ര ചെയ്യണമെങ്കിൽ തന്നെ കടക്കേണ്ടത് വലിയ കടമ്പകളാണ് കടക്കേണ്ടത്. നാട്ടിൽ വരുവാനുള്ള അനുമതികൾ ലഭിക്കുന്നത് പോലും ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ്. പ്രത്യേകിച്ച് അടിയന്തരാവശ്യങ്ങൾക്ക് നാട്ടിലേക്ക് വരുന്നവർ ഇനിമുതൽ ഇത് അറിഞ്ഞിരിക്കണം.
അതായത് വിദേശ രാജ്യങ്ങളില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. എയര്‍ സുവിധയില്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക ഓപ്ഷനാണ് വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
ഇതോടുകൂടെ മരണം പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തിരമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യേണ്ടി വരുന്നതായിരിക്കും. ഒക്ടോബര്‍ 20 മുതല്‍ നിലവില്‍ വന്ന പുതിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ യാത്രക്ക് മുന്‍പ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിബന്ധന എന്നത്. വ്യക്തി വിവരങ്ങള്‍ക്ക് പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലവും അപ്ലോഡ് ചെയ്യേണ്ടതാണ്. എന്നാല്‍, അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല.
പകരം, എയര്‍സുവിധയുടെ സൈറ്റില്‍ എക്സംപ്ഷന്‍ എന്ന ഭാഗത്ത് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പെടെയുള്ളവ അപ്ലോഡ് ചെയ്താല്‍ മതിയായിരുന്നു. ഇതാണ് നിലവിൽ ഒഴിവാക്കിയിരിക്കുന്നത്.
വെബ് സൈറ്റില്‍ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി 'എയര്‍ സുവിധയിലെ എക്സംപ്ഷന്‍ ഫോം നിര്‍ത്താലാക്കി' എന്നാണ് അധികൃതർ നല്‍കിയിരിക്കുന്നത്. ഈ അറിയിപ്പ് വന്നതോടുകൂടി പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവര്‍ക്ക് കോവിഡ് പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്.
കൂടാതെ പ്രിയപ്പെട്ടവര്‍ മരണപ്പെട്ടാല്‍ പോലും എളുപ്പത്തില്‍ എത്താന്‍ കഴിയില്ല. പല രാജ്യങ്ങളിലും പത്ത് മണിക്കൂറിലേറെ വേണം കോവിഡ് ഫലം ലഭിക്കാന്‍. 24 മണിക്കൂര്‍ വരെയാണ് ആശുപത്രി അധികൃതര്‍ പറയുന്ന സമയം എന്നത്. നാട്ടിലെ വിമാനത്താവളങ്ങളില്‍ വേറെ പരിശോധന നടത്തുമ്പോഴും വിദേശത്തുനിന്ന് പരിശോധന നടത്തണമെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha