ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് സൗദി അരാംകോ; ഇനിയാണ് സൗദിയുടെ കളി, ലോകത്തെ ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആമസോണിനെയുമെല്ലാം പിന്നിലാക്കി ലോകത്തിന് മുന്നിലേക്ക് സൗദി, സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും വരുമാനമുണ്ടാക്കിയ കമ്പനിയായി മാറി അരാംകോ
ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. എണ്ണ സമ്പന്ന രാജ്യങ്ങളില്‍ പ്രധാനിയായി മാറിയ സൗദി അറേബ്യയയോട് പ്രവാസികൾക്ക് എന്നും പ്രത്യേക ഇഷ്ടം തന്നെയാണ്. അത്തരത്തിൽ ലോകത്തിന് മുന്നിൽ സൗദിയെ എത്തിച്ച സൗദിയുടെ ഔദ്യോഗിക എണ്ണ കമ്പനിയാണ് അരാംകോ.
ലോകത്തെ തന്നെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചാണ് അരാംകോയുടെ കുതിപ്പ് നാം കണ്ടത്. ലോകത്തെ ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആമസോണിനെയുമെല്ലാം പിന്നിലാക്കിയാണ് അരാംകോ മുന്നേറിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ വരുമാനത്തില്‍ 150ലധികം ശതമാനത്തിന്റെ വര്‍ധനവാണ് അരാംകോ കയ്യടക്കിയത്. ലോകം മുഴുവനും അമ്പരപ്പിലാക്കിയ ഈ റിപ്പോർട്ടുകൾക്ക് പിന്നിൽ എന്താണ് കാരണമെന്ന് ചോദിച്ചാല്‍ നിലവിലെ വിപണി-സാമ്പത്തിക സാഹചര്യം മനസിലാക്കുന്ന ആര്‍ക്കും വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അതായത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നതും ആ വിഷയത്തില്‍ തന്നെയാകുന്നു. ആ രഹസ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അതായത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും വരുമാനമുണ്ടാക്കിയ കമ്പനിയാണ് അരാംകോ. ഗൂഗിൾ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളെയെല്ലാം പിന്നിലാക്കികൊണ്ടാണ് അരാംകോയുടെ മുന്നേറ്റം. എണ്ണ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എക്‌സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളെയും അരാംകോ വളരെ പിന്നിലാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വര്‍ഷം മൂന്നാം സാമ്പത്തിക പാദത്തില്‍ അരാംകോയുടെ വരുമാനം 1180 കോടി ഡോളര്‍ ആയിരുന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 3040 കോടി ഡോളറായി വര്‍ധിക്കുകയും ചെയ്തു. 158 ശതമാനത്തിന്റെ വരുമാന വര്‍ധനവാണ് ഉണ്ടാക്കിയത്. കൊറോണ നീങ്ങിയ ശേഷമുള്ള സാമ്പത്തിക സാഹചര്യത്തില്‍ ഇത്രയും വലിയ വരുമാനമുണ്ടാക്കാന്‍ സാധിച്ചത് എന്തുകൊണ്ടും നേട്ടമാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
ഈ അടുത്ത കാലത്തായി എണ്ണ വിലയിലുണ്ടായ വര്‍ധനവാണ് അരാംകോയെ ഇത്തരത്തിൽ സഹായിച്ചത്. ബാരല്‍ എണ്ണയ്ക്ക് 80 ഡോളര്‍ കടന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് ഉപയോഗം കുറഞ്ഞതിനാല്‍ വില കുത്തനെ ഇടിഞ്ഞത് സൗദിയെ ആശങ്കയിലാക്കി. എന്നാല്‍ ഇപ്പോള്‍ സൗദി വളരെ അതികം സന്തോഷത്തിലാണ്. ഒരുവേളയില്‍ ബാരലിന് 20 ഡോളറിലേക്ക് വരെ എത്തിയ വിലയാണ് ഇപ്പോള്‍ 80 ഡോളര്‍ കടന്നിരിക്കുന്നു. ഇത് സൗദിയുടെ സന്തോഷത്തിന് കാരണമായി.
കൊറോണ വ്യാപനം നൽകിയ തിരിച്ചടികൾക്ക് പിന്നാലെ പ്രധാന വിപണികള്‍ വീണ്ടും സജീവമായതാണ് തങ്ങള്‍ക്ക് നേട്ടമായതെന്ന് അരാംകോ പ്രസിഡന്റ് അമീന്‍ നാസര്‍ പറയുന്നു. വിപണികള്‍ സജീവമായപ്പോള്‍ എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറിയിരുന്നു. ഇതോടൊപ്പം തന്നെ വില വര്‍ധിക്കുകയും ചെയ്തു. എത്ര എണ്ണ വേണമെങ്കിലും ആഗോള വിപണിക്ക് കൈമാറാന്‍ ശേഷിയുള്ളതാണ് സൗദിക്ക് നേട്ടമായി മാറിയത്. മറ്റു പല രാജ്യങ്ങള്‍ക്കും എണ്ണ വേണ്ടുവോളമുണ്ടെങ്കിലും സൗദിയുടെ അത്രതന്നെ വിപണന ശേഷിയില്ല എന്നതും മറ്റൊരു ഘടകമായി നിൽക്കുന്നു.
ഇതിനുപിന്നാലെ സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഡിസംബറില്‍ പ്രതിദിനം നാല് ലക്ഷം ബാരല്‍ എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത വര്‍ഷം 11 ദശലക്ഷം ബാരലില്‍ നിന്ന് 11.5 ദശലക്ഷം ബാരല്‍ എണ്ണയായും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതാണ്. ഇതോടെ വരുമാനം വീണ്ടും വര്‍ധിക്കുമെന്ന് സൗദി അരാംകോ കണക്കുകൂട്ടുന്നു. അങ്ങനെ സൗദി നേട്ടം കൊയ്യുമ്പോൾ പ്രവാസികൾക്കും അത് വലിയ സന്തോഷ വർത്തയാകുകയാണ്.
https://www.facebook.com/Malayalivartha