പ്രവാസികൾക്ക് ഏവർക്കും ആശ്വാസം നൽകി കേന്ദ്രസർക്കാർ; ഇന്ത്യയിൽനിന്ന് വിദേശങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ
പ്രവാസികൾക്ക് ഏവർക്കും ആശ്വാസം നൽകി കേന്ദ്രസർക്കാർ രംഗത്ത്. ഇന്ത്യയിൽനിന്ന് വിദേശങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ വ്യക്തമാക്കിയിരിക്കുകയാണ്. ദുബൈ എക്സ്പോ സന്ദർശനത്തിനിടെ ഇന്ത്യൻ പവിലിയനിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയെ അതിജീവിക്കാൻ വളരെ വേഗത്തിൽ ഇന്ത്യക്ക് സാധിച്ചിരിക്കുന്നു. രോഗമുക്തിയും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനവുമാണ് രാജ്യം ശ്രദ്ധിച്ചത്. അടുത്ത ഏതാനും മാസങ്ങൾക്കകം ഇതിെൻറ ഫലം നമുക്ക് കാണാനാവും - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്നതിെൻറ സൂചനകളാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജനങ്ങൾ ആത്മവിശവാസത്തിലാണ്. ഭാവിയെ ശോഭനമാക്കാൻ ഇതു സഹായിക്കും. കോവിഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാൻ ധാരാളം മുന്നൊരുക്കം നടത്തിയതിനാൽ ഏതു സാഹചര്യവും നേരിടാൻ നാം സജ്ജമാണ്.
വാക്സിനേഷനിൽ നേടിയ മുന്നേറ്റം അതിെൻറ ഭാഗമാണ് -അദ്ദേഹം പറഞ്ഞു. യു.എ.ഇ ഇന്ത്യയുടെ ഏറ്റവും സുപ്രധാന പങ്കാളിയാണെന്നും ഇത് ഇരുരാജ്യവും തമ്മിലെ വ്യാപാരത്തിൽ പ്രകടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി വരുന്നവർക്ക് റാപിഡ് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കാൻ യു.എ.ഇ ദേശീയ അടിയന്തര ദുരന്തനിവാരണ സമിതിയോട് (എൻ.സി.ഇ.എം.എ)ആവശ്യപ്പെട്ടതായി ഇന്ത്യൻ അംബാസഡർ പവൻ കപൂർ വ്യക്തമാക്കി.
അതേസമയം ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതും വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതും പരിഗണിച്ചുകൊണ്ട് റാപിഡ് ടെസ്റ്റ് ഒഴിവാക്കാനാണ് യു.എ.ഇ അധികൃതരോട് അഭ്യർഥിക്കുകയുണ്ടായി. ആവശ്യം ഗൗരവപൂർവം എൻ.സി.ഇ.എം.എ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ദുബൈ കോൺസൽ ജനറൽ ഡോ. അമൻ പുരിയും പങ്കെടുത്തതായാണ് റിപ്പോർട്ട്. ഇന്ത്യൻ പവിലിയന് പുറമെ, യു.എ.ഇ പവിലിയനും മന്ത്രി ഡോ. എസ്. ജയ്ശങ്കർ സന്ദർശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha