ഇഖാമയും പുനഃപ്രവേശനവിസയും നവംബർ 30 വരെ; സന്ദർശന വിസയുടെ കാലാവധിയും നവംബർ 30 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം ഇതിനോടകം തന്നെ അറിയിച്ചുകഴിഞ്ഞു, പുതിയ പ്രഖ്യാപനവുമായി സൗദി അറേബ്യ
കോവിഡ് വിലക്കുകൾ പിന്നിട്ട് ഇളവുകൾ നൽകുകയാണ് അധികൃതർ. നാട്ടിൽ എത്തിയ പ്രവാസികൾക്ക് ആശ്വാസം പകർന്ന് ആ വാർത്ത. സൗദി പ്രവാസികളുടെ ഇഖാമയും പുനഃപ്രവേശനവിസയും നവംബർ 30 വരെ നീട്ടിയിരിക്കുകയാണ്. സന്ദർശന വിസയുടെ കാലാവധിയും നവംബർ 30 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം ഇതിനോടകം തന്നെ അറിയിച്ചുകഴിഞ്ഞു.
സൗജന്യമായാണ് വിസ നീട്ടിനൽകുന്നത്. നേരത്തെ രേഖകളുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടിനൽകുകയും ചെയ്തിരുന്നു. ഇതാണിപ്പോൾ രണ്ട് മാസങ്ങൾ കൂടി അധികമായി വീണ്ടും നീട്ടിനൽകുന്നത്. പ്രവേശനനിരോധനമുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ രേഖകളാണ് പുതുക്കുക.
അതേസമയം സൗദിയിൽനിന്നുള്ള യാത്രക്കാർ വിമാനക്കമ്പനികൾക്കെതിരെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് (ജി.എ.സി.എ) ഒക്ടോബറിൽ മാത്രം 371 പരാതികൾ നൽകിയാതുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. പരാതികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും അടിസ്ഥാനത്തിൽ സൂചിക പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. സൗദി അറേബ്യൻ എയർലൈൻസ് ആണ് പരാതികളിൽ ഏറ്റവും കുറവ് ലഭിച്ച വിമാനക്കമ്പനി. ഫ്ലൈ അദീൽ രണ്ടും ഫ്ലൈനാസ് മൂന്നും സ്ഥാനത്തെത്തിയിട്ടുണ്ട്.
ടിക്കറ്റുകളുടെ മൂല്യം തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടതാണ് ഏറ്റവും കൂടുതൽ പരാതികൾ ഉള്ളത്. വിമാനം റദ്ദാക്കൽ, ബോർഡിങ് നിരസനം, വിമാനങ്ങളുടെ വൈകൽ എന്നിവയാണ് മറ്റു പ്രധാനപ്പെട്ടവ എന്നത്. വിമാനത്താവളങ്ങളുടെ റേറ്റിങ് സൂചികപ്രകാരം റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനലിൽ ഒരു ലക്ഷം യാത്രക്കാർക്ക് ഒന്ന് എന്ന നിരക്കിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചിരിക്കുന്നത്. പ്രതിവർഷം യാത്രക്കാരുടെ എണ്ണം 60,00,000 കവിയുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൂചിക പ്രകാരമാണിത്.
കൂടാതെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൂചികയിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. യാത്രക്കാർക്ക് പരാതികൾ പരിഹരിക്കാനും സുതാര്യതയും വിശ്വാസ്യതയും കൂട്ടാനും വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാണ് ജി.എ.സി.എ നിലവിൽ ലക്ഷ്യമിടുന്നത്.
ഉചിതമായ സേവന ദാതാവിനെ തിരഞ്ഞെടുക്കാൻ ഇത് യാത്രക്കാരെ പ്രാപ്തരാക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിണ് കമ്പനികൾ ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഏകീകൃത കോൾ സെൻറർ (8001168888), വാട്ട്സ്ആപ് 0115253333, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ-മെയിൽ, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ യാത്രക്കാരുമായും വിമാനത്താവളത്തിൽ പോകുന്നവരുമായും ആശയവിനിമയം ഉറപ്പാക്കാൻ ജി.എ.സി.എ മണിക്കൂറും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha