യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കൂടുതൽ ഫ്ലൈറ്റുകള്‍; അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ 10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ഡല്‍ഹിയിലെത്തും, 10,179 രൂപ മുതല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റുകള്‍ ലഭ്യമാകുമെന്നും കമ്പനി
നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം പ്രവാസികള്‍ക്ക് ആശ്വാസവുമായി അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. എയർ അറേബ്യ അബുദാബി ഇതിനോടകം തന്നെ ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വ്യാപനത്തിന് പിന്നാലെ ഇളവുകൾ നീക്കിയതും ദുബായ് എക്സ്പോ മൂലവും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിരുന്നു. ഇതിനുപിന്നാലെ യുഎഇയിൽ എത്തിച്ചേരാനുള്ള പ്രവാസികളുടെ തിരക്കും പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.
ഇതിനുപിന്നലെയാണ് പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ അറേബ്യ എയർലൈൻ രംഗത്ത് എത്തിയിരിക്കുന്നത്. ഡല്‍ഹിയിലേക്ക് നവംബര്‍ 24 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ 10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ഡല്‍ഹിയിലെത്തുന്നതാണ്. തിരിച്ച് ഡല്‍ഹിയില്‍ നിന്ന് ഇതേ ദിവസങ്ങളില്‍ വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 6:40ന് അബുദാബിയിലെത്തുകയും ചെയ്യും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ അബുദാബി സര്‍വീസുകള്‍ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കൂടുതൽ സർവീസുകൾ എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.
10,179 രൂപ മുതല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റുകള്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ അബുദാബി-ദില്ലി സര്‍വീസുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് എയര്‍ അറേബ്യ അബുദാബിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയെ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെടുകയോ ചെയ്യുക എന്നും അധികൃതർ നിർദ്ദേശം നൽകുന്നുണ്ട്.
അതേസമയം പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കും ബഹ്റൈനിലെത്തുമ്പോൾ ക്വാറൻ്റീൻ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാർ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതായത് ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർ യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തേണ്ടതുമില്ല. ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനും ഇവർക്ക് ആവശ്യമില്ല. വാക്സിൻ സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം എന്ന നിർദ്ദേശങ്ങളാണ് നൽകുന്നത്.
https://www.facebook.com/Malayalivartha