പ്രവാസികളെ വെല്ലുവിളിച്ച് സർക്കാർ; ഏറെ നാളായുള്ള ദുരിതങ്ങൾ താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാനും നാട്ടിലേക്കും വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനവുമായി അധികൃതർ, വെറും മൂന്ന് മിനിറ്റിൽ മാറിയില്ലേൽ പോക്കറ്റ് കാലിയാകും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് നിയമത്തെപ്പറ്റിയുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കൊറോണ വ്യാപനത്തിന് പിന്നാലെ സർക്കാരിന്റെ നടപടികൾ രൂക്ഷ വിമര്ശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഏറെ നാളായുള്ള ദുരിതങ്ങൾ താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാനും നാട്ടിലേക്കും വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ് കാണുവാൻ സാധിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ പിഴിയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കരിപ്പൂരിലെ വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ ഇനിമുതൽ കൂടുതൽ ജാഗ്രത പാലിക്കണം. കാരണം മറ്റൊന്നുമല്ല, അവിടെ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം വെറും മൂന്ന് മിനിറ്റ് ആക്കി മാറ്റിയിരിക്കുകയാണ്. ഇതുകഴിഞ്ഞാൽ ജി.എസ്.ടി അടക്കം 500 രൂപയാണ് പിഴ ഈടാക്കിവരുന്നത്. എൻട്രി ഗേറ്റിൽ നിന്ന് പാസും വാങ്ങി ഡ്രോപിങ്/പിക്കിങ് പോയിന്‍റിലെത്താൻ തന്നെ മൂന്ന് മിനിറ്റിലധികം എടുക്കുന്നതാണ്.
ഇപ്പോഴിതാ ഇതിനെതിരെ സംഘടനകൾ രംഗത്ത് എത്തിയിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് യാത്രക്കാരെ കയറ്റി ഇറക്കുന്ന സ്ഥലത്ത് നിശ്ചയിച്ച സമയപരിധിയും ഫീസും അപര്യാപ്തവും അശാസ്ത്രീയവുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ആരോപിക്കുകയുണ്ടായി. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്. കാലങ്ങളായി എയർപോർട്ടിെൻറ അകത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന 15 മിനിറ്റ് സമയം പുനഃക്രമീകരിക്കണമെന്നും ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് ആവശ്യപ്പെട്ടു. നിലവിലെ കരാർ പ്രകാരം മൂന്നു മിനിറ്റാക്കി ചുരുക്കി, അത് കഴിഞ്ഞാൽ 500 രൂപ മുതൽ മുകളിലേക്ക് പിഴ ഈടാക്കുന്നത് യഥാർഥത്തിൽ പിടിച്ചുപറിയാണ്.
കരിപ്പൂർ വിമാനത്താവളത്തെ കൂടുതലും ആശ്രയിക്കുന്നത് മലബാർ മേഖലയിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന സാധാരണക്കാരായ പ്രവാസികളാണ്. അത്തരം ആളുകളിൽനിന്നാണ് എയർപോർട്ട് കരാറുകാരുടെ വക പുതിയ പ്രഹരം. ഇത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല. പ്രവാസികൾ അടക്കമുള്ള യാത്രക്കാരോട് പുതിയ കരാർ കമ്പനി ജീവനക്കാർ മോശമായ രീതിയിൽ പെരുമാറുന്നതും അശാസ്ത്രീയമായ സമയക്രമീകരണവും ഭീമമായ ഫീസ് ഈടാക്കുന്നതുമായ സാഹചര്യത്തിൽ എയർപോർട്ട് അധികാരികളും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടലുകൾ നടത്തണം എന്നും സോഷ്യൽ ഫോറം ആവശ്യപ്പെടുകയാണ്.
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്കാരത്തിനെതിരെ ഇപ്പോൾ വ്യാപക പ്രതിഷേധമാണ് പല ഭാഗത്ത് നിന്നായി ഉയരുന്നത്. ജൂലൈ ഒന്നിന് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരമാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമായി മാറിയിരിക്കുന്നത്. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായിട്ടായിരുന്നു കരിപ്പൂരിലെ ഈ നടപടി. ഇതനുസരിച്ച് പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും ഉണ്ടായിരുന്ന ടോൾ ബൂത്തുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപകരം സ്വകാര്യ വാഹനങ്ങൾക്ക് ടെർമിനലിന് മുന്നിൽ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ ഇതിന് അനുവദിച്ചിരിക്കുന്ന സമയം എന്നത് പരമാവധി മൂന്ന് മിനിറ്റാണ്. മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ ജി.എസ്.ടിയടക്കം 500 രൂപയാണ് യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കിവരുന്നത്. ഈ സമയപരിധിക്കുള്ളിൽ യാത്രക്കാരെയും ലഗേജും കയറ്റാനോ ഇറക്കാനോ സാധിക്കാറില്ല. ഇതുമൂലം മൂന്ന് മിനിറ്റിന് ശേഷം കരാര്‍ കമ്പനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ സംഘർഷത്തിനു കാരണമായി മാറുകയും ചെയ്തു.
അതേസമയം യു.എ.ഇയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പി.സി.ആർ പരിശോധന നടത്തുന്നതിന് കേരളത്തിലെ വിമാനത്താവളങ്ങളിൽ 2,490 രൂപ ഈടാക്കുന്നതിലുള്ള പ്രതിഷേധം പ്രവാസികൾ ശക്തമാക്കുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഗൾഫ് യാത്രക്കാർക്കടക്കം ഇരുട്ടടിയായി മാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha