മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവതികളെ വലയിലാക്കും!! തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം കൈക്കലാക്കും, പിന്നീട് മെസ്സേജയച്ചാൽ മറുപടിയുമില്ല: അവസാനം അറുപത്തിയേഴുകാരനെ തൂക്കിയെടുത്ത് പൊലിസ്
മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ വിവാഹത്തിന്റെ പേരില്‍ യുവതികളെ പ്രലോഭിപ്പിച്ച് കബളിപ്പിച്ച 67 കാരന്‍ അറസ്റ്റിലായി. അറബ് പൗരനായ ഇയാള്‍ ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് പ്രതി പരാതിക്കാരിയെ പരിചയപെട്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വ്യാജ പ്രൊഫൈലാണെന്ന് അറിയാതെ അതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും മറ്റും പരിശോധിച്ച ശേഷം, വെബ്സൈറ്റിലെ ചാറ്റ് സെക്ഷനിലൂടെയാണ് പരാതിക്കാരി ഇയാളെ ബന്ധപ്പെട്ടത്.
തനിക്ക് 47 വയസ്സുണ്ടെന്നും ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നുമാണ് ഇയാള്‍ പ്രൊഫൈലില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇയാളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി പൊരുത്തപ്പെടുമെന്ന് തോന്നിയതിനാലാണ് പരാതിക്കാരി പ്രതിയ്ക്ക് മെസേജ് അയച്ചത്.
ഒരു ജനപ്രിയ മെസേജിംഗ് ആപ്പ് വഴി രണ്ട് മാസത്തിലേറെയായി യുവതി പ്രതിയുമായി മെസേജുകള്‍ അയയ്ക്കുമായിരുന്നു. താന്‍ ഒരു ബിസിനസുകാരനാണെന്നും രാജ്യത്തെ ഒരു സര്‍ക്കാര്‍ സര്‍വകലാശാലയില്‍ അധ്യാപകനാണെന്നും യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നായും ഇയാള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ താന്‍ ഇപ്പോള്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ആണെന്ന് പറഞ്ഞ് ഇയാള്‍ യുവതിയോട് സഹായം ചോദിക്കുകയായിരുന്നു. തന്റെ ദൈനംദിന ചെലവുകള്‍ക്കായി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. സാമ്ബത്തിക സ്ഥിതി മെച്ചപ്പെട്ടാലുടന്‍ തന്നെ തുക തിരികെ നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.
11,700 ദിര്‍ഹം പ്രതിക്ക് കൈമാറിയതായി പരാതിക്കാരി അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പിന്നീട് അവള്‍ വാട്സ്‌ആപ്പ് വഴി അയാള്‍ക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ക്കൊന്നും മറുപടി ഇല്ലാതായി. സന്ദേശങ്ങള്‍ എല്ലാം വായിച്ചിട്ടും അയാള്‍ അതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതാണ് അയാള്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.
ചില സന്ദേശങ്ങളും വ്യാജ ആരോപണങ്ങളും ഉന്നയിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ പ്രതിയുടേതാണെന്ന് കണ്ടെത്തി. യുവതി നല്‍കിയ എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്തു. അതനുസരിച്ച് കേസ് കോടതിക്ക് വിട്ടു. മാത്രമല്ല, പ്രതി മറ്റ് പല പെണ്‍കുട്ടികളെയും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയടുത്തതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മുന്നേ മാട്രിമോണിയല്‍, ഡേറ്റിംഗ് സൈറ്റുകള്‍ വഴി 20 ലധികം സ്ത്രീകളെ വഞ്ചിച്ചതിന് 46 കാരനെ മീററ്റില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഗൗരവ് ധമിജ വിധവകളോ വിവാഹമോചിതരോ ആയ സ്ത്രീകളെയാണ് കൂടുതലും ലക്ഷ്യമിട്ടിരുന്നത്. പ്രതിവര്‍ഷം 25-30 ലക്ഷം രൂപ സമ്ബാദിക്കുന്ന സുന്ദരനായ ഒരു സംരംഭകനായാണ് തന്നെ വെര്‍ച്വല്‍ ഐഡന്റിറ്റി സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha