പ്രവാസികൾക്ക് കരുതൽ നല്കാൻ ഗൾഫ് രാഷ്ട്രം; ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നു; കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ശമ്പളം കുറഞ്ഞു, ജോലി നഷ്ടപ്പെട്ടു, ജീവിതചെലവ് വര്‍ധിച്ചു ഇവയെല്ലാം വലിയ മാനസിക പ്രശ്നങ്ങള്‍ സഹിയ്ക്കാനാകുന്നില്ല
ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒരു ഇടവേളക്ക് ശേഷം ആണ് വീണ്ടും പ്രവാസികളുടെ എണ്ണം ഉയർന്നിരിക്കുന്നത്. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഖ മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാൽ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മലയാളികള്‍ ആണ് കൂടുതല്‍ ഉള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് മലയാളികളുടെ മൃതദേഹങ്ങളാണ് സാമൂഹ്യപ്രവർത്തകർ ബഹ്റൈനിൽ നിന്ന് നാട്ടിലേക്കെത്തിച്ചത്. രണ്ട് മാസത്തിനിടെ മാത്രം പത്ത് പ്രവാസികള്‍ ആണ് ആത്മഹത്യ ചെയ്തതെന്ന് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകര്‍ പറയുന്നു. ഇതില്‍ കൂടുതലും മലയാളികള്‍ ആണ് എന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . ആത്മഹത്യ ചെയ്യുന്ന മലയാളികളുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ എല്ലാവരും ഭേദപ്പെട്ട ജോലി ചെയ്യുന്നവരാണ്.
കൂടാതെ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറക്കാനും ആളുകൾക്ക് മാനസിക പിന്തുണ നൽകാനും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), കെഎംസിസി, ബഹ്റൈൻ പ്രതിഭ, ബികെഎസ്എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തിവരുകയാണ്. കൗൺസലിങ് ഉൾപ്പെടെ ആവശ്യമായ സഹായങ്ങള്‍ പ്രവാസികള്‍ക്ക് ഇവര്‍ നല്‍കുന്നുമുണ്ട്. എന്നിട്ട് പോലും ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം കൂടുന്നത്തിൽ ആശങ്കയോടെ പ്രവാസലോകം ഉറ്റുനോക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ, തൊഴിൽപരമായ സമ്മർദ്ദം എന്നിവയാണ് പ്രവാസികളുടെ ആത്മഹത്യക്ക് പ്രധാന കാരണം എന്നാണ് മനസിലാക്കുന്നതെന്ന് പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ പറഞ്ഞെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ശമ്പളം കുറഞ്ഞു, ജോലി നഷ്ടപ്പെട്ടു, ജീവിതചെലവ് വര്‍ധിച്ചു ഇവയെല്ലാം വലിയ മാനസിക പ്രശ്നങ്ങള്‍ ആണ് പ്രവാസികള്‍ക്ക് ഉണ്ടാകുന്നത്. സാമ്പത്തിക അച്ചടക്കമില്ലാത്ത ജീവിതം കാരണം പലരും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങള്‍ ആണ് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ച് ജീവിക്കുന്നവര്‍ സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കണം. പ്രശ്നങ്ങള്‍ ഉള്ളവര്‍ മാനസികാരോഗ്യം വീണ്ടെടുക്കണം എന്നതാണ് സാമൂഹിക പ്രവര്‍ത്തകര്‍ നല്‍ക്കുന്ന മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha