മക്കയില്‍ പൊതുസ്ഥലത്ത് അടിപിടി; 10 പേര്‍ അറസ്റ്റിലായതായി മക്ക പ്രവിശ്യ പോലീസ്, ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറൽ
സൗദി അറേബ്യയിലെ മക്കയില്‍ പൊതുസ്ഥലത്ത് അടിപിടി നടത്തിയ പത്തു പേരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിക്കുകയുണ്ടായി. ആറു സൗദി യുവാക്കളും ഒരു തുനീഷ്യക്കാരനും ഒരു മൊറോക്കൊക്കാരനും രണ്ടു സുഡാനികളുമാണ് ഇത്തരത്തിൽ അറസ്റ്റിലായത്.
ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് സംഘം സംഘര്‍ഷത്തിലേര്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് പറയുകയുണ്ടായി.
അതേസമയം മക്കയിലെ ഹറമിൽ മൂന്നാംഘട്ട വികസന പദ്ധതികൾ അവസാനത്തിലേക്ക് എന്ന് അധികൃതർ. തീർത്ഥാടകർ കഅബയെ വലയം ചെയ്യുന്ന മതാഫിന്റെ സൗകര്യം വർധിപ്പിക്കുകയുണ്ടായി. പ്രധാന പ്രവേശന കവാടങ്ങളുടെ സൗന്ദര്യവത്കരണവും അവസാന ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. കോവിഡിന് മുന്നേതന്നെ തുടങ്ങിയതായിരുന്നു ഹറമിലെ വികസനം. വലിയ തീർത്ഥാടക പ്രവാഹമുള്ള സമയങ്ങളിൽ പതിയെ ആയിരുന്നു നിർമാണ പ്രവർത്തനം. ലോക് ഡൗണിന് ശേഷം നിർമാണ പ്രവർത്തനങ്ങൾക്ക് വേഗമേറിയിട്ടുണ്ട്.
കൂടാതെ നിലവിൽ മതാഫിന്റെ വികസനം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. സീലിങ് വർക്കുകളാണ് ഇനി പൂർത്തിയാകാനുള്ളത്. 50 ശതമാനത്തോളം വർക്കുകൾ കൂടി പൂർത്തിയായാൽ മതാഫിലെ സൗകര്യം പൂർണ തോതിലാകുമെന്ന് അധികൃതർ അറിയിച്ചു. പ്രധാന ഗേറ്റുകളുടെ സൗന്ദര്യവൽക്കരണമാണ് ഇപ്പോൾ നടന്നുവരുന്നത്. രണ്ട് ശതമാനം വർക്കുകൾ മാത്രമാണ് ഇതിൽ ബാക്കിയുള്ളതെന്ന് വികസന അതോറിറ്റി അറിയിക്കുകയുണ്ടായി. മതാഫിന്റെ താഴേ നിലയിലുള്ള ജോലികൾ 30 ശതമാനമാണ് പൂർത്തിയായിരിക്കുന്നത്.
മുകളിൽ ജോലികൾ പൂർത്തിയാകുന്നതോടെ താഴേ നിലയിലെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാകും എന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha