ഏവരെയും പ്രതിസന്ധിയിലാക്കി മറ്റൊരു വാർത്ത! ശൈത്യത്തിനിടെ ജാഗ്രതയോടെ ഗൾഫ്; ഇസ്രയേലിലും കണ്ടെത്തിയതോടെ ഗൾഫ് രാഷ്ട്രങ്ങളും അതീവജാഗ്രത, യൂറോപ്യൻ യൂണിയന് പുറമെ യൂഎസും യുകെയും സൗദിയും യാത്രാവിലക്ക് പ്രഖ്യാപിച്ചു, ശൈത്യം കടുക്കുമ്പോൾ ഏറെ ആശങ്ക
കൊറോണ വ്യാപ്-ണം നൽകിയ പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെയാണ്. ആദ്യനാൾ മുതൽ തന്നെ ഏറെ കഷ്ടപ്പെടുകയാണ് പ്രവാസികൾ ഏവരും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പല ഗൾഫ് രാഷ്ട്രങ്ങളും അതിർത്തികൾ തുറക്കാൻ തയ്യാറാക്കുകയാണ് പഴയ നിലയിലേക്ക് എത്തുകയും ചെയ്തതിനു പിന്നാലെ ഏവരെയും പ്രതിസന്ധിയിലാക്കി മറ്റൊരു വാർത്ത കൂടി പുറത്തുവരുകയാണ്.
കോവിഡിന് ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ വെച്ച് ഏറ്റവും ഭീകരമായ വകഭേദമാണ് ഇപ്പോൾ ബോത്സ്വാനയിൽ കണ്ടെത്തിയ വകഭേദം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇതിനു മുൻപ് ഉണ്ടായിരുന്ന വകഭേദങ്ങൾക്ക് ഉണ്ടായിരുന്ന മ്യുട്ടേഷനുകൾ അഥവാ ജനിതകമാറ്റങ്ങൾ എല്ലാം തന്നെ ഈ പുതിയ വകഭേദത്തിനുള്ളപ്പോൾ, അതുകൂടാതെ മറ്റ് പല പുതിയ മ്യുട്ടേഷനുകളും ഇതിനു സംഭവിച്ചിട്ടുണ്ട്. അതാണ് ഈ വകഭേദത്തെകൂടുതൽ മാരകമാക്കുന്നതും.
അതോടൊപ്പം തന്നെ കൊവിഡിന്റെ പുതിയ വകഭേദം ബി.1.1.529 വകഭേദം മറ്റ് അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതിനുപിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജാഗ്രത കടുപ്പിച്ചിരിക്കുന്നു. ഇതിനിടെ ഇസ്രയേലിലും കണ്ടെത്തിയതോടെ ഗൾഫ് രാഷ്ട്രങ്ങളും അതീവജാഗ്രത പുലർത്തുകയാണ്. കൂടാതെ ശൈത്യകാലത്തിന്റെ വരവും ആശങ്ക വര്ധിപ്പിക്കുകയാണ്. ഇതിനുപിന്നാലെയാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേര് നൽകിയത്.
വ്യാപനശേഷി ഉയർന്നതിനാൽ തന്നെ ആശങ്കയിലാണ് ലോകം മുഴുവനും. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്.
യഥാര്‍ത്ഥ കൊറോണ വൈറസിൽ നിന്നും ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നു. ഇതിനോടകം തന്നെ ഒമിക്രോൺ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ സംഭവിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. പുതിയ വകഭേദം അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തതിരിക്കുകയാണ്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
ഇതുകൂടാതെ ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha