ഗൾഫിനെ നടുക്കി ആ വാർത്ത; 'ഏവർക്കും, എപ്പോഴും മനോഹര മഹൂർത്തങ്ങൾ സൃഷ്ടിക്കലാണ് എന്റെ സ്വപ്നം' എന്നുപറഞ്ഞ് യുഎഇയുടെ വളർച്ചയ്ക്ക് വേരായ പ്രമുഖ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു; വേദനയോടെ ഷെയ്ഖ് മുഹമ്മദ്
ഗൾഫ് രാഷ്ട്രങ്ങളെ നടുക്കി ആ വാർത്ത. ശതകോടീശ്വരനും പ്രമുഖ യു.എ.ഇ വ്യവസായിയുമായ മാജിദ് അൽ ഫുത്തൈം അന്തരിച്ചതായി റിപ്പോർട്ട്. റീടെയ്ൽ, റിയൽ എസ്റ്റേറ്റ് രംഗത്ത് നിരവധി സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിന്റെ തലവനായിരുന്നു..
'ഏവർക്കും, എപ്പോഴും മനോഹര മഹൂർത്തങ്ങൾ സൃഷ്ടിക്കലാണ് എന്റെ സ്വപ്നം' അദ്ദേഹത്തിന്റെ പ്രശസ്തമായ വാചകമാണ്. ദുബൈ എന്ന നാട് ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമായി വളർന്നു കഴിഞ്ഞ പതിറ്റാണ്ടുകളിൽ ആ നഗരത്തിൽനിന്ന് ഉയർന്നുവന്ന ഏറ്റവും ദീർഘവീക്ഷണവും കാഴ്ചപ്പാടുമുള്ള ബിസിനസുകാരനായിരുന്നു അദ്ദേഹം.
അതേസമയം യു.എ.ഇയുടെയും ദുബൈയുടെയും ഭരണാധികാരികൾ എല്ലാകാലത്തും സ്വപ്നം കണ്ട ജീവിക്കാൻ ഏറ്റവും മികച്ച മണ്ണാക്കി ഇമാറാത്തിനെ മാറ്റിയെടുക്കുക എന്ന ദൗത്യത്തിന് അനുസരിച്ചാണ് അദ്ദേഹം തെൻറ കാഴ്ചപ്പാട് രൂപപ്പെടുത്തിഎടുത്തത്. സ്വന്തം പേര് തന്നെ യു.എ.ഇയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡായി വികസിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതയാത്ര തുടങ്ങുന്നത് 1930കളിലാണ്. അക്കാലത്ത് തന്നെ ദുബൈയിൽ അറിയപ്പെട്ടിരുന്ന കുടുംബത്തിലായിരുന്നു ജനനം. മാജിദ് അൽ ഫുത്തൈം ഗ്രൂപ് എന്ന സ്വന്തം സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത് 1992ലാണ്. പ്രധാനമായും പുതിയ മാളുകൾ നിർമിക്കുന്നതിനാണ് ഗ്രൂപ് ശ്രദ്ധയൂന്നിയത്. 1995ൽ ലോകത്തെ പ്രമുഖ ഹൈപർമാർക്കറ്റ് ശൃംഖലയായ കാരിഫോറുമായി പങ്കാളിത്തം തുടങ്ങി. 2004ൽ ഒമാൻ സർക്കാറുമായി ടൂറിസം പദ്ധതികളിൽ സഹകരണം ആരംഭിച്ചു.
എന്നാൽ യു.എ.ഇക്ക് പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ ഫുത്തൈം ഗ്രൂപ്പിന് സ്ഥാപനങ്ങൽ ഇന്ഫ. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, ഗൾഫിലെ കാരിഫോർ റീൈട്ടൽ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ് ഇദ്ദേഹം. 33,000 ജീവനക്കാർ ഗ്രൂപ്പിെൻറ സ്ഥാപനങ്ങളിൽ കീഴിൽ ജോലി ചെയ്തുവരുകയാണ്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകാരനും പൗരപ്രമുഖനുമായിരുന്നു മാജിദ് അൽ ഫുത്തൈമെന്ന് ട്വീറ്റിൽ ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.
അതോടൊപ്പം തെന്നെ മാജിദ് അൽ ഫുത്തൈമിെൻറ വിയോഗം വലിയ നഷ്ടമാണുണ്ടാക്കുന്നതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ബിസിനസ് സമൂഹത്തിന് പ്രചോദനമായിരുന്നു അദ്ദേഹം. യു.എ.ഇയിലെയും ഗൾഫ് മേഖലയിലെയും അടക്കം റീെട്ടയിൽ മേഖലയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചതായും യൂസുഫലി അനുസ്മരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha