സീറ്റുകള്‍ കൂട്ടി യുഎഇ എയര്‍ലൈന്‍സ്; ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തിക്കും തിരക്കുമുള്ള റൂട്ടായി ദുബായ്- റിയാദ് മാറി, ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും പോലുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ ഒഴികെ മറ്റൊരു തരത്തിലുമുള്ള കുറവുകള്‍ ഇല്ല
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിനിടയിലും വൻലാഭം കൊയ്യാൻ യുഎഇ. വിമാനയാത്രകൾ വർദ്ധിപ്പിച്ച് യാത്രക്കാര്‍ക്കായി സീറ്റുകള്‍ കൂട്ടിയിരിക്കുകയാണ് യുഎഇ എയര്‍ലൈന്‍സ്. രാജ്യത്ത് നിന്നുള്ള പ്രധാന ഇടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളിലാണ് സീറ്റുകളുടെ എണ്ണം കൂട്ടിയിരിക്കുന്നത്.
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ വഴി യുഎഇയിലെത്തിയ വിദേഹശ്ശ പൗരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിനിടയിലാണ് യുഎഇ അധികൃതർ ഇത്തരത്തിൽ സീറ്റുകൾ വർധിപ്പിച്ചിരിക്കുന്നത്.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഒഎജിയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ഒമിക്രോണ്‍ കണ്ടെത്തിയതിന് ശേഷം ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് നിന്ന് പറക്കുന്ന വിമാന സര്‍വീസുകളിലെല്ലാം സീറ്റുകളുടെ എണ്ണം കൂട്ടിയിരിക്കുമായാണ്. ഇതുമൂലം ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തിക്കും തിരക്കുമുള്ള റൂട്ടായി ദുബായ്- റിയാദ് മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ മാസം മാത്രം 284,000 സീറ്റുകളിലാണ് യാത്രക്കാര്‍ യാത്ര ചെയ്തത്. 282,413 സീറ്റുകളുമായി കെയ്‌റോ- ജിദ്ദയും 253,567 സീറ്റുകളുമായി ദുബായ്- ലണ്ടന്‍ ഹീത്‌റോയും പിന്നാലെയുണ്ട്.
അതോടൊപ്പം തന്നെ സീറ്റുകളുടെ ശേഷിയുടെ കാര്യത്തില്‍, ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും പോലുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ ഒഴികെ മറ്റൊരു തരത്തിലുമുള്ള കുറവുകള്‍ കാണുന്നില്ലെന്ന് ആന്‍ഡ്രെ മാര്‍ട്ടിന്‍സ് ചൂണ്ടിക്കാട്ടുകയുണ്ടായി. ദുബായിയെ അന്തിമ ലക്ഷ്യസ്ഥാനമാക്കി മാറ്റിയതാണ് പ്രധാനമായും ഈ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് മാര്‍ട്ടിന്‍സ് വ്യക്തമാക്കുന്നു.
ഇതിനു മുമ്പ്, യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ദുബായ് ഒരു ട്രാന്‍സിറ്റ് കേന്ദ്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പോയിന്റ് - ടു- പോയിന്റ് ട്രാഫിക് ഒരു വലിയ പങ്ക് വഹിക്കാന്‍ തുടങ്ങിയതോടെ നഗരം ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. എക്‌സ്‌പോകളും മറ്റ് ചില വലിയ പരിപാടികളും ഇതിന് കാരണമാകുന്നെന്ന് മാര്‍ട്ടിന്‍സ് വ്യക്തമാക്കി. ഗതാഗതത്തിന്റെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്നതിനാല്‍ ട്രാന്‍സ്ഫര്‍ ഫ്‌ളോകള്‍ മേഖലയിലെ എയര്‍ലൈനുകള്‍ക്ക് വളരെ പ്രസക്തമാണെന്ന് മാര്‍ട്ടിന്‍സ് പറഞ്ഞു.
സൗദിയിലേക്കുള്ള ഭൂരിഭാഗം പ്രവാസികളും ഇപ്പോൾ ദുബായ് വഴിയാണ് മടങ്ങുന്നത്. ഇവർക്കായി പ്രത്യേക പാക്കേജുകൾ പോലും ട്രാവൽ ഏജന്റുമാർ ഇറക്കിയിട്ടുണ്ട്. ഇതുമൂലം എക്സ്പോ സന്ദർശിക്കുന്നവരുടെ എണ്ണവും ഏറിയിട്ടുണ്ട്. ടൂറിസം മുന്നിൽക്കണ്ടാണ് യുഎഇ ഇത്തരത്തിൽ തീരുമാനം കൈക്കൊള്ളുന്നത്. എങ്കിലും ഒമിക്രോൺ നിലനിൽക്കുന്ന സാഹചര്യം മുന്നിൽക്കണ്ട് ചെറിയ ആശങ്ക ഏവരിലും ഉണ്ട്.
https://www.facebook.com/Malayalivartha