ഒന്നര വർഷത്തിനിടെ കുവൈത്ത് സർക്കാർ 22,000 വിദേശികളെ നാടുകടത്തി; ഇതിൽ ഉൾപ്പെടുന്നത് താമസ നിയമലംഘനം, അനധികൃതർ ഗാർഹികത്തൊഴിലാളി ഓഫിസ് നടത്തിയവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ, മദ്യ മയക്കുമരുന്ന് കേസ് പ്രതികൾ, കോടതി നാടുകടത്താൻ ഉത്തരവിട്ടവർ
ഒന്നര വർഷത്തിനിടെ കുവൈത്തിൽ നിന്ന് 22,000 വിദേശികളെ നാടുകടത്തിയതയുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2020 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെയുള്ള കണക്കിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. മുഹൽഹൽ അൽ മുദഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് ആണ് കണക്കുകൾ പറഞ്ഞത്.
ഇതിൽ താമസ നിയമലംഘനം, അനധികൃതർ ഗാർഹികത്തൊഴിലാളി ഓഫിസ് നടത്തിയവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ, മദ്യ മയക്കുമരുന്ന് കേസ് പ്രതികൾ, കോടതി നാടുകടത്താൻ ഉത്തരവിട്ടവർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് എന്നിവരുടെ നിർദേശപ്രകാരം നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ കഴിഞ്ഞ നാലുമാസമായി എല്ലാ മാസവും രണ്ടായിരത്തിലേറെ ആളുകളെ നാടുകടത്തുന്നുണ്ട്. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനൽ സുരക്ഷ പരിശോധന കാമ്പയിൻ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. പകരം ജയിലിൽ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിൽ പരിശോധനയാണ് ഇപ്പോൾ നടന്നുവരുന്നത്.
https://www.facebook.com/Malayalivartha