സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം; 2021 ല്‍ സ്വകാര്യ മേഖലയില്‍ പണിയെടുത്തത് 19 ലക്ഷം സൗദികളാണ്! സ്വദേശിവത്കരണം നടത്തിയതില്‍ ഫലം കാണുന്നതായി അധികൃതർ
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും സൗദിയിൽ സ്വദേശിവത്കരണം മൂലം നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. സർക്കാർ മേഖലകളിൽ ഘട്ടം ഘട്ടമായി തുടങ്ങിയ സ്വദേശിവത്കരണം പിന്നീട് സ്വകാര്യമേഖലകളിലും ബാധിക്കുകയായിരുന്നു. ഇപ്പോഴിതാ സൗദിയില്‍ സ്വദേശിവത്കരണം നടത്തിയതില്‍ ഫലം കാണുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2021 ല്‍ 19 ലക്ഷം സൗദികളാണ് സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നത്. അതായത് ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ എണ്ണം ഇത്ര അധികം വര്‍ധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതായത് ആനുപാതികമായി പ്രവാസികളും ഈ തൊഴിലിൽ നിന്ന് മാറ്റിയിട്ടുണ്ട് എന്നതാണ്.
ഇതുകൂടാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും അധികൃതർ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. 'നാഷണല്‍ ട്രാന്‍സ്‌ഫോമേഷന്‍ പ്രോഗ്രാമിലൂടെയും 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായാണ് രാജ്യം ഈ നേട്ടം കെെവരിച്ചത്. കിരീടാവാകാശി മുഹമ്മദ് സല്‍മാന്‍റെ നിര്‍ദ്ദേശ പ്രകാരം ആണ് രാജ്യത്ത് പദ്ധികള്‍ നടപ്പിലാക്കുന്നത്. നിരന്തര ശ്രമങ്ങളുടെ ഫലമായാണ് രാജ്യം ഈ നേട്ടം കെെവരിച്ചത് എന്നാണ് മന്ത്രാലയം അഭിപ്രായപ്പെടുന്നത്.
അതോടപ്പം തന്നെ രാജ്യത്തെ റെസ്റ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വദേശിവത്കരണം നടത്തിയിരുന്നു. എന്നാൽ ഇതിന് പുറമെയാണ് മെഡിസിന്‍, ഫാര്‍മസി, ദന്തചികിത്സ, എഞ്ചിനീയറിങ് പ്രൊഫഷനുകള്‍, അക്കൗണ്ടിങ് പ്രൊഫഷനുകള്‍ എന്നീ മേഖലകളിലും സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്. പിന്നീട് മറ്റു മേഖലകളിലേക്കും സ്വദേശിവത്കരണം സൗദി വ്യാപിപ്പിക്കുകയുണ്ടായി.
കമ്മ്യൂണിക്കേഷന്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്‌നേളജി, പൊതു വിദ്യാഭ്യാസം, ടൂറിസം, തുടങ്ങി നിരവധി മേഖലകളില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സ്വദേശിവത്ക്കരണം അതിവേഗത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. സൗദിയ്ക്ക് ഇത് ശുഭകരമായ വർത്തയാണെങ്കിലും പ്രവാസികൾക്ക് അത്ര ശുഭകരമല്ല. കാരണം സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വീണ്ടും വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha