ഗൾഫിൽ ഒമിക്രോൺ വർധിക്കുന്നു; കഴിഞ്ഞ ദിവസത്തിൽ കുവൈറ്റിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് 12 പേർക്ക്, ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി, സൗദിയിലും യുഎഇയിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് വകഭേദത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകളും വര്ധിച്ചുവരുകയാണ്. സൗദിയിലാണ് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. പിന്നാലെ യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ അവസാനമായി കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഖത്തറിലും സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനുപിന്നാലെ കടുത്ത ആശങ്കയിലാണ് അധികൃതർ ഏവരും, നിലവിൽ കൂടുതൽ നിബന്ധകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ കടുപ്പിക്കാനാണ് പുതിയ തീരുമാനം. അതോടൊപ്പം തന്നെ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ ദിവസത്തിൽ കുവൈറ്റിൽ 12 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കുവൈത്തില്‍ 12 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വന്ന യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണുള്ളതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ഇതിനുപിണാലെ വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
എന്നാൽ ഇതിനുമുൻപ് ഒമാനിൽ 15 പേർക്കും ഒരൊറ്റ ദിവസത്തിൽ വൈറസ് ബാധ കണ്ടെത്തുകയുണ്ടായി. പിന്നാലെ ഒമാനിലും കോവിഡ് കേസുകൾ വർധിക്കുന്നതായി കാണുവാൻ സാധിക്കും. ഒമാനിൽ ആശങ്കയുയർത്തി കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമാനിൽ കഴിഞ്ഞ മുന്ന് ദിവസത്തിനിടെ 95പേർക്കാണ് കോവിഡ് ബാധിച്ചത്.
അതോടപ്പം തന്നെ നിലവിൽ എട്ട് രോഗികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാനിൽ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതുരെ 32,000ത്തിലധികം ആളുകൾ മൂന്നാംഡോസ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സമാനമായ അവസ്ഥയെ യുഎഇയിലും സൗദിയിലും. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇവിടെയും കോവിഡ് കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 100ന് മുകളിലാണ് ദിനംപ്രതി കേസുകൾ രേഖപ്പെടുത്തുന്നത്. ഇതിനുപിണാലെ സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചിരിക്കുകയാണ്. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുട്ടികളുടെ ഈ വിഭാഗത്തില്‍ കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള വിവിധ പ്രായക്കാരുടെ വാക്‌സിനേഷന്‍ ഇതോടൊപ്പം തന്നെ പുരോഗമിക്കുകയാണ്. ഇതുവരെ കുത്തിവെച്ച ഡോസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha