പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാനയാത്ര; രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി ട്രാവല്‍ ഓഫിസസ് യൂനിയന്‍, നോബന്ധനകൾ കടുപ്പിച്ച് കുവൈറ്റ് അധികൃതർ
ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിനുപിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിലെ അധികൃതർ ഏർപ്പെടുത്തിയിരുന്നത്. ഇളവുകൾ നൽകി വിളക്കുകൾ ഓരോന്നായി നീക്കിയെങ്കിലും സൗദിയും കുവൈറ്റും അതുതന്നെ തുടർന്നുപോരുകയായിരുന്നു. ഇതുമൂലം മറ്റുള്ള രാഷ്ട്രങ്ങൾ വഴി എവിടേക്ക് എത്താൻ തുനിഞ്ഞ പ്രവാസികൾക്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ. നിലവിൽ വിളക്കുകൾ ഓരോന്നായി നീക്കി പ്രവാസികൾ യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചതായുള്ള വാർത്തകൾ വരുന്നത്. ഇതുമൂലം പ്രവാസികളിൽ കനത്ത ആശങ്കയാണ് കാണുവാൻ സാധിക്കുന്നത്.
ഇപ്പോഴിതാ കുവൈത്തില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി ട്രാവല്‍ ഓഫിസസ് യൂനിയന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.വിവിധ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള യാത്രാമാനദണ്ഡങ്ങളില്‍ കുവൈത്ത് മന്ത്രിസഭ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ടൂറിസം-ട്രാവല്‍ രംഗത്തുള്ള സ്ഥാപനങ്ങളുടെ കൂട്ടായ്മ ഇത്തരത്തിൽ അഭ്യര്‍ഥനയുമായി എത്തിയത്. കോവിഡ് വാക്സിെന്റ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നാണ് ട്രാവല്‍ യൂനിയെന്റ നിലവിൽ ആവശ്യം.
കൂടാതെ ഇപ്പോഴുള്ള യാത്രാനുമതി മാറ്റമില്ലാതെ നിലനിര്‍ത്തി ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണം എന്നും ഇവർ അഭ്യര്ഥിക്കുകയുണ്ടായി. വിവിധ രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ ആരോഗ്യ സ്ഥിതിക്ക് സ്ഥിരത കൈവന്നിട്ടുണ്ട്. അത് കണക്കിലെടുത്തുള്ള നടപടികള്‍ ഉണ്ടാകണം. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് യാത്രാനന്തരം ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും പഴയ നിയന്ത്രങ്ങളിലേക്ക് മടങ്ങിയാല്‍ രാജ്യത്തെ സാമ്ബത്തിക മേഖല വീണ്ടും പ്രതിസന്ധിയിലാകുമെന്നും ട്രാവല്‍ ഓഫിസസ് യൂനിയന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് ഒമ്ബതു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജനുവരി രണ്ടിനാണ് നിയമം പ്രാബല്യത്തിലാകുന്നത്.
അതേസമയം കുവൈത്തില്‍ 12 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വന്ന യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണുള്ളതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ രാജ്യത്ത് ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കുവൈറ്റ് കര്‍ശനമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല യോഗമാണ് നിയന്ത്രണങ്ങള്‍ ശക്തിമാക്കാന്‍ തീരുമാനമെടുത്തത്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തേക്ക് വരുന്ന എല്ലാവര്‍ക്കും 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് ഒരു നിബന്ധനയെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചത്.
ഈ കാലയളവില്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടുള്ളതല്ല. രാജ്യത്ത് എത്തിയ ഉടനെയും ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോഴും പിസിആര്‍ ടെസ്റ്റും നടത്തേണ്ടതാണ്. രണ്ടാമത്തെ ടെസ്റ്റ് നടത്തുന്നില്ലെങ്കില്‍ അവര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ഇതിനു പുറമെ, രാജ്യത്തേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് യാത്രക്കാര്‍ കൈവശം കരുതിയിരിക്കണം. നിലവില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നതാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha