സൗദിയിൽ കോവിഡ് കേസുകൾ വർദ്ദിക്കുന്നു; അടുത്ത ആഴ്ചകൾ നിർണായകം, അത്തരം സാഹചര്യത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് അധികൃതർ
ഗൾഫ് രാഷ്ട്രങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ വർദ്ധിക്കുകയാണ്. ഒട്ടുമിക്ക രാഷ്ട്രങ്ങളിലും നൂറിന് മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേകിച്ച് സൗദിയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ട് പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. അടുത്ത ആഴ്ചകളില്‍ കൊറോണ ബാധിതരുടെ എണ്ണം വിണ്ടും വര്‍ധിച്ചേക്കും. അത്തരം സാഹചര്യത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അധികൃതര്‍ സൂചന നല്‍കിയിരിക്കുകയാണ്.
അതോടപ്പം തന്നെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ ബാധിതരുടെ എണ്ണം കൂടികൊണ്ടിരിക്കയാണ്. വരും ദിവസങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം കൂടുമെന്നുതന്നെയാണ് അധികൃതര്‍ നൽകുന്ന വിവരം. കൊറോണ ബാധ കൂടുതയാണെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവരുന്നതാണ്. നിലവില്‍ അത്തരം സാഹചര്യമില്ല എന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.
കൂടാതെ ആശുപത്രികളില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുകയും സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്യുമ്പോഴാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരിക. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം നിലവില്‍ കൂടിയിട്ടില്ല. അത്തരം സാഹചര്യമുണ്ടുകുമ്പോള്‍ വീണ്ടും കര്‍ഫ്യൂവിനെ കൂറിച്ച് ആലോചിക്കേണ്ടതെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ 325 പേർക്ക് കൂടി കൊവിഡ്. നിലവിലെ രോഗികളിൽ 117 പേർ സുഖം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,52,406 ഉം രോഗമുക്തരുടെ എണ്ണം 5,40,744 ഉം ആയിരിക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടയിൽ തന്നെ കൊവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,870 ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha