'എൻ്റെ മകന് എന്ത് പറ്റിയതാണ്, ഇന്നലെയും കൂടി എന്നെ വിളിച്ചതാണല്ലോ എന്ന് നോവ് അറിഞ്ഞ പെറ്റമ്മ അലറി കരയുമ്പോൾ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക...' പ്രവാസലോകത്ത് കണ്ണീരിൽ എരിഞ്ഞടങ്ങുന്നവർ! നൊമ്പരമായി ആ കുറിപ്പ്
പ്രവാസലോകത്ത് നിന്നും ഏറെ ദുഃഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറെ ഒറ്റപ്പെടലുകളിൽ നീറിക്കഴിയുന്ന നമ്മുടെ പ്രവാസികൾ പലപ്പോഴും ആത്മഹത്യ ചെയ്യുകയാണ്. ഹൃദയാഘാതവും കുറവൊന്നുമല്ല. ഇതുവഴി നമ്മുടെ പ്രവാസികൾ എത്രത്തോളം മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുവാൻ സാധിക്കും. അത്തരത്തിൽ കഴിഞ്ഞ ദിവസം രണ്ട് ചെറുപ്പക്കാരുടെ മയ്യത്തുകൾ നാട്ടിലേക്ക് അയച്ച അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് ഏവരുടെയും ഹൃദയത്തെ പിടിച്ചുലയ്ക്കുകയാണ്.....
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ രണ്ട് ചെറുപ്പക്കാരുടെ മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒരാളുടെത് ഹ്യദയാഘാതവും, മറ്റൊന്ന് തൂങ്ങിമരണവും.ഒരാൾ ജീവൻ നില നിർത്തുവാൻ ശ്രമിക്കുമ്പോൾ,മറ്റ് ചിലർ ദെെവം നൽകിയ ജീവനെ സ്വയം നഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നു. ഇതാണ് ഇ ലോകത്ത് സംഭവിച്ചോണ്ടിരിക്കുന്നത്.രണ്ട് പേരെയും ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ നാട്ടിലുണ്ട്, അച്ഛൻ,അമ്മ സഹോദരങ്ങൾ, മറ്റ് ബന്ധു മിത്രാദികൾ, അവരൊക്കെ ഈ മരണവാർത്ത അറിയുമ്പോൾ വല്ലാത്ത ഒരു മാനസികവസ്ഥയിലേക്കാണ് അവർ കടന്ന് പോകുന്നത്. എൻ്റെ മകന് എന്ത് പറ്റിയതാണ്, ഇന്നലെയും കൂടി എന്നെ വിളിച്ചതാണല്ലോ എന്ന് നോവ് അറിഞ്ഞ പെറ്റമ്മ അലറി കരയുമ്പോൾ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക.
ബിരുദധാരിയായ ഈ ചെറുപ്പക്കാരൻ ( പേര് പറയുവാൻ ആഗ്രഹിക്കുന്നില്ല) വളരെ സത്യസന്ധനായ, ആത്മാര്‍ത്ഥതയുള്ള ജീവനക്കാരനാണ്.താന്‍ ജോലിയില്‍ പുലര്‍ത്തുന്ന മികവിന്‍റെ പേരില്‍ അയാള്‍ പലപ്പോഴും സഹപ്രവര്‍ത്തകരുടേയും മേലധികാരികളുടേയും അഭിനന്ദനത്തിന് പാത്രമായിട്ടുമുണ്ട്.
എന്നാല്‍ അടുത്ത കാലത്തായി ജോലിയില്‍ കാര്യക്ഷമമായി മുന്നേറാന്‍ അയാള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു, മിക്കവാറും സമയത്ത് അയാള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടു, ഏകാഗ്രത കുറഞ്ഞു, ശരിയായി ഉറങ്ങാന്‍ കഴിയാതായി. അയാൾ ഒറ്റക്ക് കഴിയുവാൻ ഇഷ്ടപ്പെടുന്നു. വിഷാദരോഗം ആ ചെറുപ്പക്കാരനെ ദിനംപ്രതി കീഴ്പ്പെടുത്തുകയായിരുന്നു. അവസാനം ആരുമില്ലാത്ത സമയത്ത് തൻ്റെ Room ലെ ഫാനിൽ കെട്ടി തൂങ്ങി ജീവൻ അവസാനിപ്പിക്കുകയായിരുന്നു
ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവർ വളരെ വൈകാരികവേദന അനുഭവിക്കുന്നവരാണ്, പക്ഷേ സ്വന്തം ജീവനെ അവസാനിപ്പിക്കുന്നതിന് അല്ലാതെ ആ വേദന ഒഴിവാക്കാനുള്ള ഒരു വഴിയും ഇത്തരക്കാർ കാണുകയില്ല. അവരുടെ വേദന സഹിക്കേണ്ടി വരുമ്പോൾ വേദന തീർക്കുന്നതിന് വേണ്ടി അവർ ആത്മഹത്യ ചെയ്യുന്നു. ഒരു വ്യക്തി ബോധപൂര്‍വം സ്വയം ജീവൻ നശിപ്പിക്കലാണ് ആത്മഹത്യ. ഈ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അവനു തന്നെ.
തന്റെ ജീവന്റെ യഥാര്‍ഥ ഉടമയെ മറന്ന്, തനിക്ക് ലഭിച്ച സൗഭാഗ്യത്തെ ദുര്‍വിനിയോഗം ചെയ്യുകയാണ് ആത്മഹത്യ ചെയ്യുന്നവർ ചെയ്യുന്നത്. ഓർക്കുക,ആത്മഹത്യ ഒന്നിനും,പരിഹാരമല്ല,ദെെവം നൽകിയ ജീവൻ തിരിച്ചെടുക്കുവാൻ അവനിലാണ് അധികാരമുളളത്.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha


























