ലെവിയും സ്വദേശിവത്കരണവും കടുത്ത നിബന്ധനകളും! കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ സൗദി വിട്ടത് 5 ലക്ഷം പ്രവാസികൾ; പ്രതിമാസം 400 റിയാല്‍ എന്നതോലില്‍ ഈടാക്കിതുടങ്ങിയ ലെവി 2020-ല്‍ 800 റിയാലാക്കി ഉയര്‍ത്തി സൗദി, താങ്ങാനാകാതെ പ്രവാസികൾ
ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിലും പ്രവാസികളുടെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. പല പ്രധാന തസ്തികകളിൽ നിന്നും സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിരവധി പ്രവാസികളാണ് തൊഴിൽ അവസാനിപ്പിച്ച് നാടുകളിലേക്ക് മടങ്ങിയത്.
സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിങ്ങനെയുള്ള രാഷ്ട്രങ്ങളാണ് നിലവിൽ സ്വദേശിവത്കരണം കടുപ്പിച്ചിട്ടിരിക്കുന്നത്. പ്രത്യേകിച്ച് സൗദി അറേബ്യയിൽ നിന്നും വരുന്ന വാർത്തകൾ അത്തരത്തിൽ ആശങ്കകൾ നൽകുന്നതാണ്. അതായത് സൗദിയില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത് നിരവധി പ്രവാസികള്‍ക്ക്. ലെവി ഏര്‍പ്പെടുത്തിയ ശേഷമാണ് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് വര്‍ദ്ദിച്ചത്. 2018 മുതലാണ് സൗദിയില്‍ ലെവി ഈടാക്കിതുടങ്ങിയത്.
അതായത് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ മാത്രം 10 ദശാംശം അതായത് 5 ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടമായതായാണ് കണക്കാക്കുന്നത്. 2018 ജനുവരി മുതല്‍ 2021 മൂന്നാം പാദം വരെയുള്ള കണക്കാണിത് വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ സൗദിയിലെ മൊത്തം വിദേശ തൊഴിലാളികളില്‍ 10 ദശാംശം 12 ശതമാനം പേർക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് 2018 മുതല്‍ ലെവി ഈടാക്കിതുടങ്ങിയിരുന്നു.
കൂടത്തെ പ്രതിമാസം 400 റിയാല്‍ എന്നതോലില്‍ ഈടാക്കിതുടങ്ങിയ ലെവി 2019-ല്‍ 600-ഉം, 2020-ല്‍ 800 റിയാലുമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2021 മൂന്നാം പാദാവസാനത്തെ കണക്കുപ്രകാരം സൗദിയിലുള്ളത് 93.6 ലക്ഷം വിദേശ തൊഴിലാളികളാണ് എന്നതാണ്. 2017 അവസാനത്തില്‍ ഇത് 1.042 കോടിയായിരുന്നു. ലെവി നടപ്പിലാക്കിതുടങ്ങിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി സൂചന നല്‍കുന്നു.
https://www.facebook.com/Malayalivartha